ന്യൂഡൽഹി : ഇന്ത്യയിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി പാകിസ്താൻ . അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് പിന്നാലെ ജ്ഞാൻവാപി കേസിലെ എഎസ്ഐ സർവേയും പാകിസ്താനെ അസ്വസ്ഥമാക്കിയിട്ടുണ്ട് .
ഇന്ത്യയിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്ലാമിക് സൈറ്റുകൾ സംരക്ഷിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയോട് പാകിസ്താൻ ആവശ്യപ്പെട്ടിരിക്കുന്നത് . യുഎന്നിലെ പാകിസ്താൻ അംബാസഡർ മുനീർ അക്രമാണ് ഒഐസി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
യുഎൻ ഓഫീസർ മിഗ്വൽ ഏഞ്ചൽ മൊറാറ്റിനോസിന് ഇതുമായി ബന്ധപ്പെട്ട് കത്തെഴുതിയതായും മുനീർ അക്രം പറഞ്ഞു . അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ എതിർക്കുന്നുവെന്ന് കത്തിൽ പറയുന്നു .
ഇന്ത്യയുടെ ഈ പ്രവണത ഇന്ത്യൻ മുസ്ലീങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ ക്ഷേമത്തിനും പ്രദേശത്തിന്റെ ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണ്. ഇതോടൊപ്പം, ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ ഉണ്ടാകണം . വാരാണസിയിലെ ജ്ഞാൻവാപിയും മഥുരയിലെ ഷാഹി ഈദ്ഗാഹും സംബന്ധിച്ച് കേസുകൾ നടക്കുന്നതായും പാകിസ്താൻ കത്തിൽ പറയുന്നു.