ലക്നൗ : ജ്ഞാൻവാപി സർവേ റിപ്പോർട്ട് സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുമെന്ന് അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസിൻ . കോടതിയുടെ എല്ലാ തീരുമാനങ്ങളെയും മസ്ജിദ് കമ്മിറ്റി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
എഎസ്ഐ റിപ്പോർട്ട് കേസിന്റെ ഭാഗമാണെന്നും ജ്ഞാൻവാപിയുടെ പൂർണമായ തീരുമാനമല്ലെന്നും മുഹമ്മദ് യാസിൻ പറഞ്ഞു. ജ്ഞാൻവാപി മസ്ജിദ് മുസ്ലീങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് . മുസ്ലീങ്ങൾ 600 വർഷമായി അവിടെ നിസ്ക്കരിക്കുന്നുണ്ട് . ഭാവിയിലും അവിടെ തന്നെ നിസ്ക്കരിക്കും.
മുസ്ലീം പക്ഷം തങ്ങളുടെ നിലപാട് അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്ക് കോടതിയിൽ പൂർണ വിശ്വാസമുണ്ട്. ഇന്ന് ജ്ഞാനവാപി പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുമെന്ന് മുഹമ്മദ് യാസിൻ പറഞ്ഞു . കോടതിക്ക് പുറത്ത് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുരഞ്ജനവും നടത്തില്ലെന്നാണ് മതമൗലികവാദികളുടെ നിലപാട് .