കാൻബറ: സമൂഹമാദ്ധ്യമങ്ങളിൽ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകൾ പങ്കുവച്ച മാദ്ധ്യമപ്രവർത്തകയെ പിരിച്ചുവിട്ട് കമ്പനി. എബിസി റേഡിയോ ഷോയുടെ അവതാരക അന്റോയ്നെറ്റ് ലറ്റൂഫിനെയാണ് പുറത്താക്കിയത്.
പിരിച്ചുവിട്ടതിന് പിന്നാലെ അന്റോയ്നെറ്റ് ലറ്റൂഫി എബിസി മാദ്ധ്യമ സ്ഥാപനത്തിനെതിരെ കേസ് നൽകിയിരുന്നു. എന്നാൽ, കമ്പനിയുടെ നിർദ്ദേശങ്ങൾക്കെതിരായി നിരന്തരം പ്രവർത്തിച്ചതിനാലാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്ന് എബിസി അറിയിച്ചു. വിവാദപരമായ വിഷയങ്ങളിൽ എബിസിയിലെ മാദ്ധ്യമപ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കരുതെന്ന് ജോലിയിൽ പ്രവേശിക്കുമ്പോൾ നൽകുന്ന നിർദ്ദേശമാണ്. ഇതിനെതിരെ പ്രവർത്തിച്ചതിനാലാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു.