ഇടുക്കി: നവകരേളാ സദസ് നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരമില്ല. ഇടുക്കിയിൽ 42,236 പരാതികൾ ലഭിച്ചതിൽ 8,679 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. പട്ടയം, ചികിത്സാ സഹായം, ഭവന നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ഭൂരിഭാഗവുമുള്ളത്.
റവന്യൂ വകുപ്പിനാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ലഭിച്ച 15,570 പരാതികളിൽ 400 എണ്ണം മാത്രമാണ് പരിഹരിച്ചത്. 11,501 പരാതികൾ ലഭിച്ച തദ്ദേശ സ്വയംഭരണ വകുപ്പിൽ 5,548 പരാതികൾക്കാണ് നടപടി സ്വീകരിച്ചത്. സഹകരണ വകുപ്പിലെ 2,203 പരാതികളിൽ 1,009 എണ്ണം തീർപ്പാക്കി.
ലൈഫ് ഭവന പദ്ധതയിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷകൾ നൽകിവരാണ് ഏറ്റവും കൂടുതലുള്ളത്. ഇനിയും നിരവധി അപേക്ഷകൾ തീർപ്പാക്കാനുണ്ട്. പരാതികൾ പരിഹരിക്കുമെന്ന പ്രതീക്ഷകളെല്ലാം ജനങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.