ആലപ്പുഴ: പിഎഫ്‌ഐ ഭീകരർ മുന്നോരുക്കത്തൊടെ നടത്തിയ കൊലപതാകമായിരുന്നു അഡ്വ. രൺജിത്ത് ശ്രീനിവാസന്റേത്. മുഴുവൻ പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര സെഷൻസ് കോടതി വിധിച്ചത്. ഒരാളെ വധിച്ചതിന് 15 പേർക്ക് കഴുമരം, നീതി പീഠത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയിലെ അംഗങ്ങളാണ് മുഴുവൻ പ്രതികളുമെന്ന പ്രൊസിക്യൂഷൻ വാദം കോടതി പൂർണ്ണമായി അംഗീകരിച്ചിരുന്നു. ഭീകരസംഘടനയുടെ പിൻബലത്തിലായിരുന്നു നിഷ്ഠൂര കൃത്യം ഇവർ നടത്തിയത്.
2021 ഡിസംബർ 19-നായിരുന്നു ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. രാഷ്‌ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെങ്കിലും കൊല ചെയ്യപ്പെടേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കൃത്യമായ ആസൂത്രണത്തോടെ അതിക്രൂരമായി കൊലപ്പെടുത്തുന്നത് അധികം കേട്ടിട്ടില്ല. അതിനാൽ തന്നെ പോലീസിന്റെ അന്വേഷണം ഞെട്ടലൊടെയാണ് കേരളം കേട്ടത്. ഭീകരപ്രവർത്തനം എന്ന് തന്നെ പറയാവുന്ന സംഭവം ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കേസിന്റെ നാൾവഴികളിലൂടെ
19.12.2021: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നു.
22.12.2021: കേസ് അന്വേഷിക്കാൻ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
18.03.2022: 15 പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുന്നു
23.04.2022: സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പ്രതാപ് ജി പടിക്കലിനെ നിയമിക്കുന്നു.
26.04.2022: കേസ് ആലപ്പുഴ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നു
10.10.2022: വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തെ തുടർന്ന് ഹൈക്കോടതി കേസ്മാവേലിക്കര സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റുന്നു
16.12.2022: പ്രതികളുടെ പേരിലുള്ള കുറ്റപത്രം വായിക്കുന്നു
16.01.2023: കേസ് വിചാരണ ഫെബ്രുവരി 16 മുതൽ തുടങ്ങാൻ മാവേലിക്കര സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിടുന്നു.
16.02.2023 : പ്രതികൾക്ക് അഭിഭാഷകരെ നിയോഗിക്കാൻ സമയം ആവശ്യപ്പെടുന്നു.
12.04.2023 : ഏപ്രിൽ 17 മുതൽ സാക്ഷി വിസ്താരം ആരംഭിക്കുവാൻ കോടതി ഉത്തരവിടുന്നു.
17. 04.2023: പോലിസ് സുരക്ഷയിൽ സാക്ഷി വിസ്താരം ആരംഭിക്കുന്നു.
05.05.2023: ഹൈക്കോടതി ഒരു മാസത്തേക്ക് വിചാരണ നടപടികൾ സ്റ്റേ ചെയ്യുന്നു.
24.06.2023: വീണ്ടും കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജൂലൈ 12 മുതൽ സാക്ഷി വിസ്താരം പുനരാരംഭിക്കുവാൻ കോടതി ഉത്തരവിടുന്നു.
28.10.2023: 49 ദിവസം നീണ്ടു നിന്ന 156 സാക്ഷികളുടെ വിസ്താരം പൂർത്തിയാകുന്നു.
13.11.2023: ആറായിരത്തോളം പേജുകളിലായി വിവരങ്ങൾ രേഖപ്പെടുത്തുന്നു
15.12.2023: അന്തിമവാദം പൂർത്തിയായി
29. 01 2024 : മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിക്കുന്നു.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 15 പിഎഫ്‌ഐ ഭീകരർ ഇവരാണ്
1. അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം
2. മണ്ണഞ്ചേരി കിഴക്കേ ജുമാ മസ്ജിദിന് തെക്കുവശം വടക്കേച്ചിറപ്പുറം വീട്ടിൽ അജ്മൽ
3 ആലപ്പുഴ വെസ്റ്റ് വില്ലേജിൽ മുണ്ട് വാടയ്‌ക്കൽ വീട്ടിൽ അനൂപ്
4 ആര്യാട് തെക്ക് വില്ലേജിൽ, അവലൂക്കുന്ന് ഇരക്കാട്ട് ഹൗസിൽ മുഹമ്മദ് അസ്ലം
5 മണ്ണഞ്ചേരി ഞാറവേലിൽ വീട്ടിൽ അബ്ദുൽ കലാം(സലാം പൊന്നാട്)
6 മണ്ണഞ്ചേരി അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം
7 ആലപ്പുഴ വെസ്റ്റ് വില്ലേജിൽ, തൈവേലിക്കകം വീട്ടിൽ സറഫുദ്ദീൻ
8 മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടിൽ മൻഷാദ്
9 ആലപ്പുഴ വെസ്റ്റ് വില്ലേജിൽ കടവത്ത്ശ്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ
10 മണ്ണഞ്ചേരി തെക്കേ വെളിയിൽ മകൻ ഷാജി
11 കല്ലുപാലം വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ്
12 കോമളപുരം തയ്യിൽ വീട്ടിൽ സമീർ
13 കണക്കൂർ കണ്ണറുകാട് വീട്ടിൽ നസീർ
14 മണ്ണഞ്ചേരി ചാവടിയിൽ വീട്ടിൽ സക്കീർ ഹുസൈൻ,
15 മുല്ലയ്‌ക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷർനാസ് അഷറഫ്