അഡ്വ. രൺജിത്ത് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയ പിഎഫ്‌ഐ ഭീകരർക്ക് മാവേലിക്കര സെഷൻസ് കോടതി വധശിക്ഷ വിധിച്ചു കഴിഞ്ഞു. 15 ഭീകരരും ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു. പ്രായമായ അമ്മയുടെയും ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മുന്നിൽ വെച്ചായിരുന്നു അരുംകൊല നടന്നത്.
വർഷം രണ്ട് പിന്നിടുമ്പോഴും ആ നടുക്കുന്ന ദിനത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബം തരിപോലും മുക്തമായിട്ടില്ല. ഇന്ന് വിധികേൾക്കാൻ രൺജിത് ശ്രീനിവാസന്റെ കുടുംബവും കോടതിയിൽ എത്തിയിരുന്നു. നിറകണ്ണുകളൊടെയാണ് വിധിയെ അവർ സ്വാഗതം ചെയ്തത്.
അച്ഛനെ കൊന്നവരോട് എന്തെങ്കിലും പറയണമെന്ന് തോന്നിയിട്ടുണ്ടൊയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇളയ മകൾ ഹൃദ്യയുടെ
വാക്കുകൾ കേട്ടു നിന്നവരുടെ ഹൃദയത്തെ അക്ഷരാർത്ഥത്തിൽ കീറിമുറിക്കുകയാണ് ചെയ്തത്. “എന്റെ അച്ഛനെ എന്തിനാ കൊന്നത്, എന്റെ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല.. എന്റെ അച്ഛൻ ഒരാളേയും ഉപദ്രവിക്കാത്ത ആളാണ്. അറിഞ്ഞ് കൊണ്ട് ഉറുമ്പിനെ പോലും അച്ഛൻ ഉപദ്രവിച്ചിട്ടില്ല. അച്ഛനെ അത്രയും ക്രൂരമായി കൊല്ലാൻ എന്ത് പകയാണ് അച്ഛൻ ചെയ്തത്. ഒരു കാരണവുമില്ല” – തുടർന്ന് പൊട്ടിക്കരയുകയായിരുന്നു മകൾ. ഹൃദ്യ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്നത്.