തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയല്ല ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 18 പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു. സിഎംഡിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 149 പൊതു മേഖല സ്ഥാപനങ്ങളിൽ ഏറിയ പങ്കും കൊടിയ നഷ്ടത്തിലാണ്. മുന്നിൽ 1521 കോടി നഷ്മുള്ള കെ.എസ്.ആർ.ടി.സിയാണ് തൊട്ടു പിന്നാലെ 1312 കോടിയുമായി വാട്ടർ അതോറിട്ടിയും പെൻഷൻ ഫണ്ട് ലിമിറ്റഡും(1043) ഉണ്ട്. കെഎസ്ബിയും സപ്ലൈകോയും ഭീമമായ നഷ്ടത്തിലൂടെയാണ് പ്രതിദിനം തള്ളി നീക്കുന്നത്. 1.29 ലക്ഷം പേരാണ് പാെതുമേഖല സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നത്.
കെ.എസ്.ആർ.ടി.സിയെ വാരിക്കോരി സഹായിക്കുന്ന സർക്കാർ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിൾക്ക് അടച്ചുപൂട്ടലിലൂടെ നൽകുന്നത് വ്യക്തമായ സന്ദേശമാണ്. സ്വന്തം വരുമാനത്തിലാകാണം പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനമെന്നാണ് ധനവകുപ്പിന്റെയും നിലപാട്. ബജറ്റിൽ സ്വകാര്യ മൂലധന നിക്ഷേപത്തെ ഇരും കൈയും നീട്ടി സ്വീകരിക്കുന്ന സർക്കാർ പൊതുമേഖലയെ പിന്നിൽ നിന്ന് കുത്തുമെന്ന് ആശങ്കപ്പെടുന്നവരും ചില്ലറയല്ല.
കേരള പ്രിമോ പൈപ്പ് ഫാക്ടറി,കഞ്ചിക്കോട് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ്,കെൽട്രോൺ കൗണ്ടേഴ്സ്,കെൽട്രോൺ പവർ ഡിവൈസസ്,കെൽട്രോൺ റെക്ടിഫയേഴ്സ്,കേരള ഗാർമെന്റ്സ്,കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ്,കുന്നത്തറ ടെക്സ്റ്റൈൽസ്,കേരള ആസ്ബസ്റ്റോസ് സിമന്റ് പൈപ്പ് ഫാക്ടറി,കേരള ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ,കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ,പ്രതീക്ഷ ബസ് ഷെൽറ്റേഴ്സ് കേരള,സിഡ്കോ മോഹൻ കേരള,സിഡ്കെൽ ടെലിവിഷൻസ്, വഞ്ചിനാട് ലെതേഴ്സ്,ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള, സ്കൂൾ ടീച്ചേഴ്സ് & നോൺ ടീച്ചിങ് കോർപറേഷൻ,കേരള സ്പെഷൽ റിഫ്രാക്ടറീസ് എന്നിവയാണ് നിലവിൽ പൂട്ടുന്നത്.