മുംബൈ: കുവൈത്തിൽ നിന്നും കന്യാകുമാരിയിലേക്ക് ബോട്ട് മാർഗം യാത്ര ചെയ്ത 3 പേർ മുംബൈ തീരത്തിനടുത്ത് പിടിയിൽ. യെല്ലോ ഗേറ്റ് പോലീസ് സ്‌റ്റേഷനിലെ പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. നിത്‌സോ ഡിറ്റോ (31), ജെ സയ്യന്ത അനീഷ് (32), എൻഫൻ്റ് വിജയ് വിനയ് ആൻ്റണി (32) എന്നിവരാണ് പിടിക്കപ്പെട്ട തമിഴ്നാട് സ്വദേശികൾ. ഗെയിറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ഏകദേശം നാല് നോട്ടിക്കൽ മൈൽ അകലെയുള്ള പ്രോങ്‌സ് ലൈറ്റ്‌ഹൗസിൽ വച്ച് തീരദേശ പോലീസ് ഇവരെ തടഞ്ഞു. ഇവരെ കൊളാബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി
തങ്ങൾ കന്യാകുമാരിയിൽ നിന്നുള്ളവരാണെന്നും കുവൈറ്റിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരാണെന്നും ഇവർ അവകാശപ്പെട്ടു. രണ്ടുവർഷമായി ശമ്പളമോ സ്ഥിരമായി ഭക്ഷണമോ നൽകാത്തതിനാൽ അവിടെ നിന്നും രക്ഷപ്പെട്ടുകയായിരുന്നു എന്നാണ് പോർട്ട് സോൺ ഡിസിപി സഞ്ജയ് ലത്കർ പറഞ്ഞു.
ഇവരുടെ പാസ്‌പോർട്ടുകൾ തൊഴിലുടമകൾ കണ്ടുകെട്ടിയെന്നും ജിപിഎസ് ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇവർ യാത്ര തിരിച്ചചതെന്നും മുംബൈ തീരത്ത് എത്താൻ 9 ദിവസമെടുത്ത ഇവരെ വിശദമായി പരിശോധിച്ച് കൊളാബ പോലീസിന് കൈമാറി. മുംബൈയിലേക്കുള്ള വഴിയിൽ രണ്ടുതവണ ഇവരെ പരിശോധിച്ചതായി സംഘം പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.