ബ്രസീലിലെ പ്രശസ്ത ബോഡി ബിൾഡറും ഇൻഫ്ലുവൻസറും ഫിറ്റ്നസ് കോച്ചുമായ ക്രിസ്ത്യൻ ആൻസ് മരിച്ചു. 34-ാം വയസിലാണ് ദാരുണാന്ത്യം. വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് കാത്തിരിക്കെയാണ് താരം മരിച്ചത്. ജനനസമയത്തും പിന്നീടും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന ആൻസിന് 2022ലാണ് വൃക്കം രോഗം സ്ഥീരികരിച്ചത്.
എന്നാൽ ഇക്കാര്യം ഇയാൾ ആരോടും പങ്കുവച്ചിരുന്നില്ല. ബോഡി ബിൾഡിംഗിൽ മാത്രം കരിയർ ഒതുക്കാതെ വ്യത്യസ്ത മേഖലകളിൽ ശോഭിക്കാൻ ആൻസിന് സാധിച്ചിരുന്നു. ഫിറ്റ്നസ് മോഡലായും മെറ്ററായും പരിശീലകനായും നിരവധി പേർക്ക് ഉപദേശങ്ങൾ നൽകി വിവിധ കോണ്ടസ്റ്റുകളിൽ തിളങ്ങിയിട്ടുണ്ട്.തനിക്ക് മുൻപ് 68 പേർ വൃക്കമാറ്റിവയ്‌ക്കാൻ കാത്തിരിക്കുന്നതായി മനസിലാക്കിയ താരം അസ്വസ്തയിലായിരുന്നു. നില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 20നാണ് ക്രിസ്ത്യന്‍ ആൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
‘‘പരിശോധനാ ഫലം ലഭിച്ചപ്പോൾ അദ്ദേഹം ആരോടും ഒന്നും പറഞ്ഞില്ല. ചികിത്സിക്കാനും തയാറായില്ല. പ്രതീക്ഷ തികിരെ കിട്ടിയപ്പോൾ, ജീവൻ രക്ഷിക്കാനുള്ള സമയവും ലഭിച്ചില്ല.’’– കാമുകി വാന ടെക്സെര പ്രതികരിച്ചു.