തൃശൂർ: വിലങ്ങുതടിയായി നിന്ന പല അതിർവരമ്പുകൾ ഭേദിച്ച പ്രണയത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ സാഫല്യം. ലണ്ടൻ സ്വദേശിനിയുടെ കഴുത്തിൽ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ സന്ദീപ്. വർഷങ്ങളുടെ പ്രണയമാണ് കൊച്ചുകേരളത്തിൽ ഹൈന്ദവ ആചാര പ്രകാരം വിവാഹത്തിലെത്തിയത്. ലണ്ടൻ സ്വദേശി അഡ്രിയാന പിയേഴ്സിന്റെ മകൾ കാറ്റി ലൂയിസും കണേങ്ങോടൻ വീട്ടിൽ പുഷ്പന്റെ മകൻ സന്ദീപും ഏറെ നാളായി സുഹൃത്തുക്കളായായിരുന്നു. പിന്നീടാണ് ഈ സഹൃദം പ്രണയത്തിന് വഴിമാറിയത്.
ഗുരുവായൂരിൽ വിവാഹം നടത്തുന്നതിന് മുമ്പ് കോഴിക്കോട് ആര്യസമാജത്തിലെത്തി ഹൈന്ദവ മതം സ്വീകരിച്ച കാറ്റി ഗൗരിയെന്ന് പേരും മാറ്റിയിരുന്നു. ഇന്നലെ രാവിലെ ഏഴിലായിരുന്നു അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കിയ ചടങ്ങ്.
പത്തുവർഷത്തോളമായി ലണ്ടനിൽ ഇൻഫോസിസിൽ ഡയറക്ടർ ഓപ്പറേഷൻസായി ജോലി ചെയ്യുകയാണ്. ലണ്ടൻ ആമസോണിലെ ചീഫ് മാനേജരാണ് ഗൗരി എന്ന കാറ്റി. ഇരു കുടുംബങ്ങളുടെയും അനുഗ്രാശിസുകളോടെയായിരുന്നു വിവാഹം. വിദേശത്ത് നിന്ന് ഗൗരിയുടെ ബന്ധുക്കളും എത്തിയിരുന്നു.