രാജ്കോട്ട്: അമ്മയുടെ അസുഖത്തെ തുടർന്ന് രാജ്കോട്ട് ടെസ്റ്റിൽ നിന്ന് പിന്മാറിയ അശ്വിന് പകരക്കാരനായി ദേവ്ദത്ത് പടിക്കലാണ് ഇന്ത്യൻ ടീമിൽ ഇന്നുമുതൽ കളിച്ചത്. എന്നാൽ താരത്തിന് ബാറ്റ് ചെയ്യാനോ പന്തെറിയാനോ ആവില്ല. കൂടാതെ ടീമിനെ നയിക്കാനും സാധിക്കില്ല. സബ്സ്റ്റിട്യൂട്ട് ഫീൾഡർ എന്ന നിലയ്‌ക്കാണ് പടിക്കൽ ടീമിലെത്തിയത്.
അശ്വിൻ പരിക്കോ രോഗമോ കാരണമല്ല ടീമിന് പുറത്തായത്, ഇതുകൊണ്ടാണ് ദേവദത്തിന് ഫീൾഡർ മാത്രമായി കളത്തിലിറങ്ങേണ്ടി വന്നത്. അതും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ സമ്മത പ്രകാരമാണ് അദ്ദേഹം ഫീൾഡറായത്. എല്ലാവർക്കും സ്വീകരായമായ കാര്യത്തിനാണ് അശ്വിൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്നതിനാലാണ് അദ്ദേഹത്തിന് പകരം ഒരാളെ ഇറക്കാൻ സാധിച്ചത്. ഇത് ക്രിക്കറ്റ് നിയമം അനുവദിക്കുന്നുണ്ട്.
അമ്പയറുടെ തീരുമാനത്തിന് അനുസരിച്ച് വിക്കറ്റ് കീപ്പിംഗും ചെയ്യാം. ക്രിക്കറ്റ് നിയമമായ എം.സി.സി പ്രകാരമാണ് പടിക്കൽ കളത്തിലിറങ്ങിയത്. കെ.എൽ രാഹുലിന് പരിക്കേറ്റതോടെയാണ് താരം ടീം സ്ക്വാഡിൽ ഇടംപിടിച്ചത്.