സ്വവർഗാനുരാഗികൾ കാരണം സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ വർദ്ധിക്കുന്നുണ്ടെന്ന് എംകെ മുനീർ. സ്വവർഗാനുരാഗികൾ കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന തരത്തിൽ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ടെന്നും എംകെ മുനീർ പറഞ്ഞു. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് സുപ്രീംകോടതി സ്വവർഗ വിവാഹം നിയമപരമാക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സ്വവർഗാനുരാഗികൾ കാരണം സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അമേരിക്ക, യു കെ പോലുള്ള വിദേശ രാജ്യങ്ങളിലാണ് സ്വവർഗാനുരാഗികൾ പ്രൈഡ് പരേഡുകൾ കൂടുതലായും സംഘടിപ്പിക്കുന്നത്. സ്വവർഗാനുരാഗികളിലൂടെയാണ് എയ്ഡ് പോലുള്ള രോഗങ്ങൾ പകരുന്നത്. പുറം രാജ്യങ്ങളിൽ ഇവർ അവകാശപ്പെടുന്ന കാര്യമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഞങ്ങൾക്ക് പ്രായത്തിന് നിയന്ത്രണം ഉണ്ടാകാൻ പാടില്ല എന്നത്. ഈ തിയറി അമേരിക്കയിൽ സ്വവർഗാനുരാഗികൾ ഉണ്ടാക്കി. ബോയ്സ് ലവേഴ്സ് അസോസിയേഷൻ, പിഡോഫിലിക് സൊസൈറ്റി എന്നിങ്ങനെയുള്ള കുറെയേറെ പ്രസ്ഥാനങ്ങൾ രൂപീകരിച്ചു. കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല. ഇതിന് വേണ്ടി പുറം രാജ്യങ്ങളിൽ സ്വവർഗാനുരാഗികൾ ശക്തമായി പ്രക്ഷോഭങ്ങൾ നടത്തുകയാണ്.
ലോകത്തിൽ നടക്കുന്ന പ്രൈഡ് പരേഡിന്റെ ഭാഗമായി തന്നെയാണ് കേരളത്തിലും പ്രൈഡ് പരേഡുകൾ നടന്നത്. ഇതിന് വേണ്ടി സ്പോൺസർ ചെയ്യുന്നത് കോർപറേറ്റ് കമ്പനികളാണ്. പ്രായപരിധിയും സമ്മതവുമില്ലാതെ സ്വവര്‍ഗാനുരാഗികളെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പുതിയ ഗ്രൂപ്പുണ്ട്. കേരളത്തിലും പീഡോഫീലിയ വന്നാൽ പോക്സോ എന്ന നിയമം എന്തു ചെയ്യുമെന്നാണ് ഞാൻ ചോദിക്കുന്നത്.
സുപ്രീം കോടതി ഇപ്പോഴും സ്വവർഗാനുരാഗികൾ തമ്മിൽ വിവാഹം കഴിക്കുന്നതിന് എതിരാണ്. ഇന്ത്യയിൽ ഇതിന് അനുകൂലമായൊരു പിന്തുണയും നൽകുന്നില്ല. ഞാന്‍ എപ്പോഴും ട്രാൻസ്ജെൻഡർ സമൂഹത്തിനൊപ്പമാണ്. ട്രാൻസ്ജെൻഡർപോളിസി കൊണ്ടുവന്നയാളാണ് ഞാന്‍.’- എം കെ മുനീർ പറഞ്ഞു.















