മാദ്ധ്യമപ്രവർത്തകരുടെ ജാതി ചോദിച്ച് അവഹേളിക്കുകയും ആൾക്കൂട്ട മർദ്ദനത്തിന് വിട്ടുകൊടുക്കുകയും ചെയ്ത വയനാട് എംപി രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം. ഉത്തർപ്രദേശിലെ അമേഠിയിൽ വച്ച് ന്യായ യാത്രയുടെ പേരിൽ നടന്ന റാലിക്കിടെയായിരുന്നു കോൺഗ്രസ് നേതാവ് ജാതീയ അധിക്ഷേപം നടത്തിയത്. രാഹുലിന്റെ വാക്കുകൾ കേട്ട കോൺഗ്രസ് അണികൾ മാദ്ധ്യമപ്രവർത്തകനെ തല്ലിച്ചതയ്‌ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സിൽ പ്രചരിച്ചതോടെയാണ് രാഹുലിനെതിരെ വിമർശന ശരങ്ങളുയർന്നത്.
This is insane!
Rahul Gandhi provoking his supporters against journalist by asking his name and caste.
This man has gone crazy and should not be allowed in public place. pic.twitter.com/XESyr8tIWd
— Trupti Garg (@garg_trupti) February 20, 2024
റാലിക്കിടെ ഒത്തുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനടെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. മാദ്ധ്യമപ്രവർത്തകന്റെ മുഴുവൻ പേര് പറയാൻ രാഹുൽ ആവശ്യപ്പെട്ടപ്പോൾ ശിവപ്രസാദ് എന്ന് അദ്ദേഹം മറുപടി നൽകി. ഇതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകന്റെ മാലിക്കിന്റെ (ജോലി നൽകിയ വ്യക്തിയുടെ) പേര് പറയാനും ആവശ്യപ്പെട്ടു. എന്നാൽ ഇത് പറയാൻ വിസമ്മതിച്ചതോടെ രാഹുൽ ആക്രോശിച്ചു. പേര് പറയാൻ ആവശ്യപ്പെട്ട് രാഹുൽ വീണ്ടും ബഹളം വയ്‌ക്കുകയായിരുന്നു. ഇതോടെ രാഹുലിന്റെ പ്രസംഗം കേട്ടുനിന്ന ജനങ്ങൾ മാദ്ധ്യമപ്രവർത്തകനെ തല്ലാൻ തുടങ്ങി. ഒടുവിൽ അയാളെ മർദ്ദിക്കുന്നത് നിർത്താൻ കോൺഗ്രസ് അണികളോട് രാഹുൽ നിർദ്ദേശിച്ചു. പലതവണ ആവശ്യപ്പെട്ടപ്പോൾ മാദ്ധ്യമപ്രവർത്തകനെ അണികൾ വെറുതെ വിടുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആക്രോശിച്ച് പ്രസംഗിച്ച രാഹുൽ, ഒബിസിയോ ദളിതോ ആയ വ്യക്തിയല്ല മാദ്ധ്യമപ്രവർത്തകന്റെ മാലിക് എന്നും അവകാശപ്പെട്ടു.
തുടർന്നും രാഹുൽ മാദ്ധ്യമപ്രവർത്തകരുടെ പേര് ചോദിക്കുകയും അവരുടെ മുഴുവൻ പേര് പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പേരിന്റെ അവസാനത്തെ വാക്ക് ആവർത്തിച്ച് പറഞ്ഞ് അവരുടെ ജാതിയെ അധിക്ഷേപിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. മാദ്ധ്യമപ്രവർത്തന മേഖലയിൽ ജോലി ചെയ്യുന്നവരും അവർക്ക് ജോലി കൊടുക്കുന്നവരും ഒബിസി, ദളിത് വിഭാഗത്തിൽ നിന്നുള്ളവരല്ല എന്ന് വരുത്തി തീർക്കാനും അതിലൂടെ ദളിത് വോട്ടുകൾ ചാക്കിലാക്കാനുമാണ് രാഹുൽ അമേഠിയിൽ ശ്രമിച്ചതെന്ന ആക്ഷേപം ശക്തമാകുകയാണ്.
A journalist was attacked by a mob in front of @RahulGandhi just because he was not from the Dalit, SC, or ST communities.
This occurred as a result of Rahul Gandhi's provocation in repeatedly enquiring about his caste. https://t.co/iuOYniBzTG
— Ameet 🇮🇳 (@OckhamRaze) February 20, 2024
ഒബിസി വോട്ടുബാങ്കിന് വേണ്ടി ഒരു മാദ്ധ്യമപ്രവർത്തകനെ ആൾക്കൂട്ട മർദ്ദനത്തിന് വിട്ടുകൊടുത്ത രാഹുലിന്റെ പ്രവൃത്തി അപലപനീയമാണെന്ന പോസ്റ്റുകളും എക്സിൽ നിറയുകയാണ്. രാഹുലിന് ഭ്രാന്ത് പിടിച്ചോയെന്ന ചോദ്യങ്ങളും എക്സിൽ ഉയരുന്നുണ്ട്. മാദ്ധ്യമപ്രവർത്തകരുടെ ജാതി ചോദിച്ച് അവഹേളിച്ച് നിലപാടുകൾ പറയാൻ ശ്രമിക്കുന്നത് ആരോഗ്യപരമായ വിമർശനമല്ലെന്നും മറിച്ച് അധിക്ഷേപമാണെന്നുമാണ് വയനാട് എംപിയോട് ജനങ്ങൾ പ്രതികരിക്കുന്നത്.