കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ രാമേന്ദു സിൻഹ റോയിയുടെ അയോദ്ധ്യ വിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. അയോദ്ധ്യയിലെ രാമക്ഷേത്രം അശുദ്ധ സ്ഥലമാണെന്നും ഒരു ഹിന്ദുവും പൂജ നടത്താൻ രാമക്ഷേത്രം സന്ദർശിക്കരുതെന്നുമായിരുന്നു രാമേന്ദു സിൻഹ റോയിയുടെ പരാമർശം.
” അതിരുകടന്ന വാക്കുകൾ. താരകേശ്വർ അസംബ്ലി മണ്ഡലത്തിലെ ടിഎംസി എംഎൽഎ രാമേന്ദു സിൻഹ റോയ് മഹത്തായ രാമക്ഷേത്രത്തെ ‘അവിശുദ്ധം’ എന്ന് മുദ്രകുത്തി. ഒരു ഹിന്ദുവും ഇത്തരം അവിശുദ്ധ സ്ഥലത്ത് പൂജ നടത്തരുതെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്, ഇതാണ് ടിഎംസി നേതാക്കളുടെ ഭാഷ. ശ്രീരാമനോടുള്ള ടിഎംസി നേതൃത്വത്തിന്റെ ബഹുമാനവും ആദരവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്”. പ്രസംഗത്തിന്റെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് സുവേന്ദു അധികാരി വിമർശിച്ചു.
അയോദ്ധ്യയിൽ ഒരു ക്ഷേത്രം പണിതിട്ടുണ്ടെന്നും ഒരു ഹിന്ദുവും പൂജ നടത്താൻ രാമക്ഷേത്രം സന്ദർശിക്കരുതെന്നും പൊതു പരിപാടിയിൽ ടിഎംസി നേതാവ് പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ നിന്ദ്യമായ പ്രസ്താവന നടത്തിയ ടിഎംസി നേതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സുവേന്ദു അധികാരി പറഞ്ഞു.
Simply Outrageous.
TMC MLA of Tarakeswar Assembly Constituency – Ramendu Sinha Roy, who is also the TMC President of Arambagh Organizational District has labeled the Grand Ram Mandir as ‘UNHOLY’. He has also stated that no Indian Hindu should offer Puja at such unholy site.… pic.twitter.com/xBBQuqpTzn
— Suvendu Adhikari (Modi Ka Parivar) (@SuvenduWB) March 4, 2024