കോട്ടയം: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ഇസ്ലാമിസ്റ്റുകൾ രംഗത്തു വന്നിരുന്നു. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നായിരുന്നു എസ്പിയുടെ റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ട് വന്ന് മാസങ്ങൾക്ക് ശേഷം ഇതിൽ തിരുത്തൽ വരുത്തിയിരിക്കുകയാണ് കേരളാ പോലീസ്.
ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന റിപ്പോർട്ടാണ് തിരുത്തിയിരിക്കുന്നത്. തീവ്രവാദത്തിന് കുടപിടിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ മുസ്ലീം സംഘടനകളുടെ ഭീഷണിക്കു വഴങ്ങിയിരിക്കുകയാണ് ആഭ്യന്തര വകുപ്പും കേരളാ പോലീസും.
തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമാണ് ഈരാറ്റുപേട്ടയെന്ന സത്യ സന്ധമായ റിപ്പോർട്ടാണ് തീവ്ര മുസ്ലീം സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കേരളാ പോലീസ് തിരുത്തിയിരിക്കുന്നത്. റിപ്പോർട്ട് പോലീസ് തിരുത്തിയ സാഹചര്യത്തിൽ മിനി സിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവനും അറിയിച്ചു.