കൊൽകത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖും ഗുണ്ടകളും ലൈംഗികമായി ആക്രമിച്ച സന്ദേശ്ഖാലിയിലെ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. 5 പേരടങ്ങുന്ന സംഘമാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. സ്ത്രീകൾ അദ്ദേഹത്തിന് മുന്നിൽ വികാരധീനരായാണ് സംസാരിച്ചത്. അവരുടെ കഷ്ടപാടുകൾ പ്രധാനമന്ത്രി കേൾക്കുകയും അവരെ ആശ്വസിപ്പികയും ചെയ്തു.
ബംഗാൾ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിയെ കാണൻ സ്ത്രീകൾ എത്തിയത് സന്ദേശ്ഖാലി സ്ഥിതി ചെയ്യുന്ന അതേ ജില്ലയിലുള്ള ബരാസത്തിൽ നടന്ന മഹിളാ മോർച്ച റാലിക്ക് എത്തിയതാണ് അദ്ദേഹം. ഇതിന് മുന്നോടിയായി കൊൽക്കത്ത മെട്രോ റൂട്ടുകൾ ഉദ്ഘാടനം ചെയ്തിരുന്നു. മെട്രോയിൽ സഞ്ചരിച്ച അദ്ദേഹം സ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു.