രാജ്‌കോട്ട് ടെസ്റ്റിനിടെ സ്പിന്നർ ആർ. അശ്വിൻ ചെന്നൈയിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി ഭാര്യ പ്രീതി. ചെന്നൈയിലേക്ക് മടങ്ങിയതിനെ കുറിച്ച് അശ്വിൻ ഇതുവരെയും തുറന്നു പറഞ്ഞിരുന്നില്ല. ഇതാദ്യമായാണ് അന്ന് സംഭവിച്ചത് എന്താണെന്ന് കുടുംബം തുറന്നുപറയുന്നത്. രാജ്‌കോട്ട് ടെസ്റ്റിൽ അശ്വിൻ അഞ്ഞൂറാം വിക്കറ്റ് വീഴ്‌ത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അത്.
കുട്ടികൾ സ്‌കൂളിലേക്ക് പോയതിന് പിന്നാലെയാണ് അദ്ദേഹം ടെസ്റ്റിലെ 500 വിക്കറ്റെന്ന നാഴികകല്ല് പിന്നിട്ടത്. അഭിനന്ദങ്ങൾക്കിടയിലാണ് അശ്വിന്റെ അമ്മ കുഴഞ്ഞു വീണത്. അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇക്കാര്യം അദ്ദേഹത്തോട് തുറന്നു പറയേണ്ടെന്നാണ് കരുതിയത്.
അമ്മയുടെ സ്‌കാനിംഗ് നടത്തിയതിന് ശേഷം അശ്വിൻ കൂടെയുള്ളത് നന്നായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. അദ്ദേഹത്തെ കാര്യം അറിയിക്കുന്നത്. വാർത്ത അറിഞ്ഞ അശ്വിൻ ആകെ തളർന്നിരുന്നു. ഉടൻ ഫോൺ കട്ട് ചെയ്തു. അരമണിക്കൂറിന് ശേഷമാണ് തിരിച്ചുവിളിച്ചത്. അശ്വിൻ ആശുപത്രിയിലെത്തുന്നതുവരെ എല്ലാ വിവരങ്ങളും അന്വേഷിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മക്കും കോച്ച് രാഹുൽ ദ്രാവിഡിനും മറ്റ് ടീം അംഗങ്ങൾക്കും നന്ദി.
അശ്വിൻ ഇവിടെയെത്തി ഐസിയുവിലായിരുന്ന അമ്മയെ കണ്ടു. അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് അശ്വിൻ രാജ്‌കോട്ടിലേക്ക് വിമാനം കയറിയത്.
തികച്ചും വൈകാരിക നിമിഷമായിരുന്നു അതെന്നും അമ്മയുടെ നില മെച്ചപ്പെട്ടതോടെ കുടുംബം തന്നെയാണ് അദ്ദേഹത്തോട് ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ടതെന്നും പ്രീതി പറഞ്ഞു.