കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷെയ്ഖ് ഷാജഹാൻ സിബിഐ കസ്റ്റഡിയിലാണ്. മാർച്ച് 14 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. തൃണമൂൽ ഭരണകൂടത്തിന് കീഴിൽ പോലീസിന്റെ ഒത്താശയൊടു കൂടിയാണ് ഷെയ്ഖ് ഷാജഹാൻ കുറ്റകൃത്യങ്ങളെല്ലാം നടത്തിയിരുന്നത്. ഷാജഹാൻ ഷെയ്ഖിന്റെ വ്യത്യസ്തമായ രണ്ട് ചിത്രങ്ങളാണ് ദേശീയ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒന്ന് മമതയുടെ പോലീസിന്റെ കൂടെ കോടതിയിൽ ഹാജരാകുന്ന ചിത്രം, മറ്റൊന്ന് സിബിഐ കസ്റ്റഡിയിലുള്ള ടിഎംസി നേതാവിന്റെ ചിത്രം.
സിബിഐ കസ്റ്റഡിയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ ശരീരഭാഷ പിരിമുറുക്കത്തിന്റെയും ഭയത്തിന്റെയും ആശങ്കയുടെയുമായിരുന്നു. എന്നാൽ മമതയുടെ പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ആത്മവിശ്വാസവും ധാർഷ്ട്യവുമാണ് ഷെയ്ഖ് ഷാജഹാനിൽ കണ്ടത്.
പശ്ചിമ ബംഗാളിലെ സന്ദേശഖാലിയിൽ ഭൂമി കൈയേറ്റം, ഇഡി സംഘത്തെ ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ടിഎംസി നേതാവിന് കവചം ഒരുക്കുന്നത് മമതയുടെ പോലീസാണെന്ന ആരോപണം ശരിവെക്കുന്നതാണ് 11 ദിവസം കൊണ്ട് ഷെയ്ഖ് ഷാജഹാനിലുണ്ടായ മാറ്റം.