ന്യൂഡൽഹി : ഡൽഹിയിൽ നടന്ന സി എ എ , ഹിന്ദു വിരുദ്ധ കലാപങ്ങളിലെല്ലാം ഉയർന്ന് കേട്ട പേരാണ് ജെ എൻ യു . ഇവിടെയുള്ള വിദ്യാർത്ഥികൾക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് ജെഎൻയു എന്ന പേരിൽ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നത് . ‘ജെഎൻയു: ജഹാംഗീർ നാഷണൽ യുണിവേഴ്സിറ്റി‘ എന്നാണ് ചിത്രത്തിന്റെ പേര്. രാജ്യത്തെ സർവ്വകലാശാലകളിൽ നടക്കുന്ന ദേശവിരുദ്ധതയെ ചൂണ്ടികാണിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കാവി നിറത്തിലുള്ള ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഈ ചിത്രം ഏപ്രിൽ 5ന് തിയേറ്ററുകളിലെത്തും.
പോസ്റ്റർ പുറത്ത് വന്നതിനു പിന്നാലെ എതിർപ്പുകളുമായി ഇടത് , ജിഹാദി സംഘങ്ങൾ രംഗത്തെത്തി കഴിഞ്ഞു . ഇടത് എഴുത്തുകാരനും ഹിന്ദു വിരുദ്ധ രചനകളിലൂടെ കുപ്രസിദ്ധനുമായ ഇർഫാൻ ഹബീബ് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ എതിർപ്പും പ്രകടിപ്പിച്ചു . “ജെഎൻയുവിനെക്കുറിച്ച് ഒരു ക്രേസ് ഉണ്ടായിട്ടുണ്ട്. ഇത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതുകൊണ്ട് മാത്രമാണ്. ഇന്ത്യയിലുടനീളമുള്ള അധഃസ്ഥിതർക്ക് ജെഎൻയു ഇടം നൽകിയിട്ടുണ്ട്. ആശയങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഒരു യഥാർത്ഥ സമ്മേളനം ഇവിടെ നടന്നു. ഈ പ്രീമിയർ സ്ഥാപനം ദിനംപ്രതി ലക്ഷ്യം വയ്‌ക്കപ്പെടുകയും ദുർബലമാക്കപ്പെടുകയും ചെയ്യുന്നതിന്റെ ഒരേയൊരു കാരണം ഇതാണ്.“ എന്നാണ് ഇർഫാൻ ഹബീബിന്റെ കുറിപ്പ്.
“എന്തുകൊണ്ടാണ് ജെഎൻയു വിദ്യാർത്ഥികൾ നടപടിയെടുക്കാത്തത് (പ്രതിഷേധം)? ഇത്തരം നിർമ്മാതാക്കൾക്കെതിരെ ജെഎൻയു തന്നെ കർശന നടപടി സ്വീകരിക്കണം.“ എന്നാണ് മുൻ പത്രപ്രവർത്തകയായ റിയ പറയുന്നത്.
“കശ്മീർ ഫയലുകൾ, ദി കേരള സ്റ്റോറി, ആർട്ടിക്കിൾ 370, സ്വതന്ത്ര വീർ സവർക്കർ, ഇപ്പോൾ ജെഎൻയു വരുന്നു. ഇടതുപക്ഷ അജണ്ടയെ ശിഥിലമാക്കാൻ അവർ സ്വീകരിച്ച തന്ത്രങ്ങൾ എന്താണെന്ന് മനസിലാക്കാൻ ഏപ്രിൽ 5 ന് തയ്യാറാകൂ.“ എന്നാണ് ചില കമന്റുകൾ .