ബന്ദ ; പ്രണയത്തിന്റെ പേരിലുള്ള ശല്യം അസഹ്യമായതോടെ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു . ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം .
വിദ്യാർത്ഥിനി സ്കൂളിൽ പോകുമ്പോഴെല്ലാം അയൽ വാസിയായ യുവാവ് പ്രണയത്തിന്റെ പേരിൽ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്താറുണ്ടായിരുന്നു . പലപ്പോഴും വിദ്യാർത്ഥിനി യുവാവിനോട് എതിർപ്പ് അറിയിച്ചെങ്കിലും ഇയാൾ കുട്ടിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു . കഴിഞ്ഞ ദിവസവും ഇത് ആവർത്തിച്ചതോടെ കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
ഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണ് മകൾ മുറിയിലേക്ക് പോയതെന്ന് വീട്ടുകാർ പറഞ്ഞു. മുറിയുടെ വാതിൽ അകത്തുനിന്നും അടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും മുറിക്ക് പുറത്ത് വരാതിരുന്നപ്പോൾ അമ്മയ്ക്ക് സംശയം തോന്നി. മുറിയുടെ വാതിലിൽ തട്ടിയപ്പോൾ അനക്കമൊന്നും ഉണ്ടായില്ല. തുടർന്ന് മേൽക്കൂര പൊളിച്ച് അകത്ത് കയറിയപ്പോഴാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . വിദ്യാർത്ഥിയുടെ ശരീരത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. അതേ ഗ്രാമത്തിലെ ഒരു യുവാവ് തന്നെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി വിദ്യാർത്ഥിനി ഇതിൽ ആരോപിച്ചിരുന്നു. പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നും വിദ്യാർഥിനി ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ‘എന്നെ മരിക്കാൻ നിർബന്ധിച്ചയാൾക്ക് ആൾക്ക് വധശിക്ഷ നൽകണം’ എന്നാണ് വിദ്യാർത്ഥി എഴുതിയിരിക്കുന്നത്.