ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പോരാട്ടം തുടർന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. ലോക മൂന്നാം നമ്പർ താരമായ ഡെന്മാർക്കിന്റെ ആൻഡേഴ്സ് ആന്റോൺസെനെ അട്ടിമറിച്ചാണ് സിംഗിൾസ് പുരുഷ വിഭാഗത്തിൽ ലക്ഷ്യ ക്വാർട്ടറിലേക്ക് മുന്നേറിയത്. കഴിഞ്ഞ ദിവസം സിംഗിൾസ് വനിത വിഭാഗത്തിൽ പിവി സിന്ധു രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു.
18-ാം നമ്പർ താരമായ ലക്ഷ്യ 2022 എഡിഷനിൽ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായിരുന്നു. നേരിട്ടുള്ള മൂന്ന് ഗെയിമുകൾക്കാണ് ഡെന്മാർക്ക് താരത്തെ ലക്ഷ്യ സെൻ അട്ടിമറിച്ചത്. 24-22,11-21.21-14 ആണ് സ്കോർ. കനത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ മൂന്നാം നമ്പർ താരത്തെ വീഴ്‌ത്തിയത്.
ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിൽ രണ്ടാം സെറ്റ് ഡെന്മാർക്ക് താരം അനായാസമായി സ്വന്തമാക്കി. എന്നാൽ മൂന്നാം ഗെയിമിൽ മികച്ച തിരിച്ചുവരാണ് ഇന്ത്യൻ താരം നടത്തിയത്.
Impressive face-off as Lakshya Sen 🇮🇳 rivals Anders Antonsen 🇩🇰.#BWFWorldTour #AllEngland2024 pic.twitter.com/lrVsfnjsNo
— BWF (@bwfmedia) March 14, 2024
“>