ന്യൂഡൽഹി: മാൾട്ട ചരക്കുകപ്പലായ എം വി റുവാൻ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. കപ്പലിലുള്ള കടൽക്കൊള്ളക്കാരോട് കീഴടങ്ങാനും കപ്പൽ വിട്ടയക്കാനും ആവശ്യപ്പെട്ടതായി നാവികസേന അറിയിച്ചു. ബൾഗേറിയ, അംഗോള, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള 15-ഓളം ജീവനക്കാരാണ് കപ്പലിലുള്ളത്.
#IndianNavy thwarts designs of Somali pirates to hijack ships plying through the region by intercepting ex-MV Ruen.
The ex-MV Ruen, which had been hijacked by Somali pirates on #14Dec 23, was reported to have sailed out as a pirate ship towards conducting acts of #piracy on high… pic.twitter.com/gOtQJvNpZb
— SpokespersonNavy (@indiannavy) March 16, 2024
“>
‘ഇന്ത്യൻ നാവികസേന ചരക്കുക്കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. 15-ലധികം ജീവനക്കാരാണ് കപ്പലിലുള്ളത്. കടൽക്കൊള്ളക്കാർ ഇന്ത്യൻ നേവിക്ക് നേരെ വെടിയുതിർത്തു. കപ്പൽ മോചിപ്പിക്കാനായുള്ള കമാൻഡോകളുടെ ഓപ്പറേഷൻ പുരോഗമിക്കുകയാണ്. കമാൻഡോകൾ കടൽക്കൊള്ളക്കാരുമായി ആശയവിനിമയം നടത്തുകയും കീഴടങ്ങാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കീഴടങ്ങിയില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനും കമാൻഡോകൾക്ക് നാവികസേന അനുമതി നൽകി.
കഴിഞ്ഞ ഡിസംബർ 14ന് അറബിക്കടലിൽ വച്ച് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പൽ മാർച്ച് 15 നാണ് ഇന്ത്യൻ നാവിക സേന കണ്ടെത്തിയത്. കടൽക്കൊള്ളക്കാർ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു.