കോഴിക്കോട് : ഏപ്രില്‍ 26-ന് നടത്താന്‍ നിശ്ചയിച്ച ലോക്സഭ തിരഞ്ഞെടുപ്പ് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ .
വെള്ളിയാഴ്ച ഉച്ചയ്ക്ക് മുസ്ലീങ്ങൾക്ക് ജുമാ നിസ്കരിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സംഘം ചേര്‍ന്ന് നിര്വ്വഹിക്കേണ്ടതാണിത് . വോട്ടര്‍മാര്‍ക്കും ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും . മാത്രമല്ല പോളിങ്ങനെയും ഇത് സാരമായി ബാധിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായി വിഷയത്തില്‍ ഇടപ്പെടണമെന്നും ജമിയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ,ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പെട്ടു. . ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും സമസ്ത അറിയിച്ചു.