ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയ്നിന്റെ ജാമ്യേപേക്ഷ തള്ളി കോടതി. സത്യേന്ദര്‍ ജെയ്നിന് കോടതി അനുവദിച്ചിരുന്ന ഇടക്കാല ജാമ്യവും കോടതി റദ്ദാക്കി. ജാമ്യം തള്ളിയതിനെ തുടർന്ന് ജയിലിൽ എത്തിയ സത്യേന്ദർ ജെയ്നിനെ സെല്ലിലേക്ക് മാറ്റി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റം ചുമത്തി 2022 മേയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യേന്ദറിനെ അറസ്റ്റ് ചെയ്തത്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പേരില്‍ നടന്ന ഹവാല ഇടപാടായിരുന്നു കേസ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ മെയ് മാസത്തിൽ സുപ്രീം കോടതി സത്യേന്ദർ ജെയ്നിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിതാല്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.