മലപ്പുറം: പെരിന്തൽമണ്ണയിൽ ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരന് പത്ത് വർഷം കഠിന തടവ്.പുലാമന്തോൾ സ്വദേശി ശിവദാസനെയാണ് ശിക്ഷിച്ചത്. പത്ത് വർഷം കഠിനതടവും 35,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും പോക്സോ വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പത്ത് മാസം കഠിനതടവ് അനുഭവിക്കണം.
പിഴ അടച്ചാൽ 30,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു. 2022-ൽ പെരിന്തൽമണ്ണയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.