48-ന്റെ നിറവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാരതത്തിന്റെ നാരിശക്തിയുടെ ആൾരൂപമായാണ് സ്മൃതി ഇറാനിയെ വിശേഷിപ്പിക്കുന്നത്. തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കാനും ശക്തമായി പ്രതികരിക്കാനും കഴിവുള്ള മികച്ച നേതാവ്. സ്ത്രീകളുടയും കുട്ടികളുടെയും അവകാശങ്ങൾക്കായി പൊരുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവർക്ക് ജന്മദിനാശംസ നേരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാരീശക്തിയെ ശാക്തികരിക്കുന്നതിലും ന്യൂനപക്ഷ സമുദായങ്ങൾക്കായി ശബ്ദം ഉയർത്തുകയും ചെയ്യുന്നതിൽ അവർ എന്നും മുൻപന്തിയിൽ തന്നെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Best wishes to Union Minister Smt. @smritiirani Ji on her birthday. She is at the forefront of empowering our Nari Shakti and fulfilling the aspirations of the minority communities. Praying for her long and healthy life.
— Narendra Modi (@narendramodi) March 23, 2024
2004-ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചതെങ്കിലും അന്ന് പരാജയത്തിന്റെ കയ്പ്പറിഞ്ഞു. ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് കപിൽ സിബലിനോട് തോറ്റു. 2011-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്മൃതി 2017-ൽ രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ രാഹുലിനെതിരെ പരാജയപ്പെട്ടെങ്കിലും പൂർവാധികം ശക്തിയോടെ 2019-ൽ രാഹുലിന്റെ തട്ടകമായ അമേഠി സ്മൃതി കൈക്കലാക്കി.
2014-19 കാലഘട്ടത്തിൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, ടെക്സ്റ്റൈൽസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയാണ്. രാഷ്ട്രീയത്തിന് പുറമേ കല മേഖലയിലും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്. 1998-ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത അവർ 2000-ൽ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. നിരവനധി സീരിയലുകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.