ആലപ്പുഴ: കേരളത്തിലെ ഏറ്റവും നീളം കൂടിയ പാർലിമെന്റ് മണ്ഡലമായ ആലപ്പുഴയിൽ പോരാട്ടം കനക്കുമ്പോൾ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ബഹുദൂരം മുന്നേറുകയാണ്. കഴിഞ്ഞ തവണ എൻ ഡി എ സ്ഥാനാർഥിയായിരുന്ന ഡോക്ടർ കെ എസ് രാധാകൃഷ്‌ണൻ ഇരു മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് വൻ മുന്നേറ്റം നടത്തിയിരുന്നു. 1,87,729 വോട്ടു നേടിയ അദ്ദേഹം വോട്ട് ഷെയർ 17.24 % ആക്കി വർദ്ധിപ്പിച്ചു.
രണ്ടു പാർലിമെന്റ് തിരഞ്ഞെടുപ്പുകൾക്കിടയിൽ കേരളത്തിൽ എൻ ഡി എ ഏറ്റവും കൂടുതൽ വോട്ട് ഷെയർ വർധിപ്പിച്ച മണ്ഡലമാണ് ആലപ്പുഴ. 2014 ലിലെ റിസൾട്ടുമായി തട്ടിച്ചു നോക്കുമ്പോൾ 2019 ൽ എട്ടിരട്ടിയാണ് വർദ്ധനവ്. ആലപ്പുഴ പാർലിമെന്റ് മണ്ഡലത്തിന്റെ ഭാഗമായ അസംബ്ലി മണ്ഡലങ്ങളിലും എൻ ഡി എ നടത്തുന്നത് വൻ കുതിപ്പാണ്.
രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗത്വം നിലനിൽക്കെ ആലപ്പുഴയിൽ മത്സരിക്കാനെത്തിയ മുൻ എംപി കെ സി വേണുഗോപാലിന്റെ അഴിമതികൾ പുറത്തു കൊണ്ടുവന്നായിരുന്നു ശോഭയുടെ രംഗ പ്രവേശം. രാജസ്ഥാനിലെ മുന്‍ മൈനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി ശീഷ് റാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ.’ദുബായിലേയ്‌ക്കൊക്കെ കെ സി വേണുഗോപാൽ എത്ര യാത്രനടത്തി?’എന്നും അവർ ചോദിച്ചു. ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെ സി വേണുഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട് എന്നും അവർ തുറന്നടിച്ചു.
ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങൾക്കെതിരെ തീരെ ദുര്ബലമായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതിരോധം. നിയം നടപടി സ്വീകരിക്കും എന്ന് പറഞ്ഞ വേണുഗോപാലിന്റെ ശരീരഭാഷ തന്നെ പതറിയിരുന്നു. ഒടുവിൽ ആ സമവാദത്തിൽ നിന്ന് ഏക പക്ഷീയമായി പിന്മാറുന്ന ധ്വനിയിലായി വേണുഗോപാലിന്റെ സംസാരം.
കരിമണലും കയർത്തൊഴിലാളികളും നിറഞ്ഞ ആലപ്പുഴയുടെ ഭൂമികയിലേക്ക് യാതൊരു അപരിചിതത്വവും ഇല്ലാതെയാണ് ശോഭ സുരേന്ദ്രന്റെ മുന്നേറ്റം. ഓരോ മണ്ഡലങ്ങളിലെയും എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള റോഡ് ഷോ ആണ് ഇപ്പോൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് നിയോജക മണ്ഢലത്തിന്റെ ഭാഗമായ കാർത്തികപ്പള്ളി മണ്ഡലത്തിലെ റോഡ് ഷോ ആയിരുന്നു. നങ്യാർ കുളങ്ങര കവലയിൽ നിന്നാരംഭിച്ച് കാർത്തികപ്പള്ളി , മുതുകുളം പെരുമ്പള്ളി വഴി ആറാട്ടുപുഴയിലൂടെ തൃക്കുന്നപ്പുഴയിൽ അവസാനിച്ച റോഡ് ഷോ പ്രവർത്തകരുടെ ആവേശം കൊണ്ട് ശ്രദ്ധേയമായി. ഏതാണ്ട് 1500 ൽ പരം പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ യിൽ 1200 ഇരുചക്ര വാഹനങ്ങൾ ഉണ്ടായിരുന്നു.
രണ്ടുവരിയായി ആവേശത്തോടെ മുന്നോട്ട് നീങ്ങിയ റോഡ് ഷോയുടെ വാഹനനിര ഏതാണ്ട് രണ്ടു കിലോമീറ്ററോളം ഉണ്ടായിരുന്നു. വനിതാ പ്രവർത്തകരുടെ നീണ്ട നിരയും ഇവുടുത്തെ പ്രത്യേകതയായിരുന്നു . വീരബലിദാനി സ്വർഗീയ രഞ്ജിത് ശ്രീനിവാസൻ അന്ത്യ വിശ്രമം കൊള്ളുന്നത് കാർത്തികപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായ ആറാട്ടുപുഴ തെക്കാണ്.
ആലപ്പുഴയിലെ നിലവിലെ എംപി എ എം ആരിഫാണ്. കേരളത്തിലെ ഏക കനൽത്തരിയെയും കെടുത്തും എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടുള്ള
റോഡ് ഷോക്ക് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ , കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചാട്ടുളി പോലെ തുളഞ്ഞു കയറുന്ന ശൈലിയിലുള്ള പ്രവർത്തനം കൊണ്ട് ആലപ്പുഴയെ കാവിയണിയിക്കും എന്ന ഉറച്ച ലക്ഷ്യത്തോടെ മുന്നേറുകയാണ് എൻ ഡി എ പ്രവർത്തകർ
രഞ്ജിത് ജി കാഞ്ഞിരത്തിൽ