വിരാട് കോലിയുടെ ഒറ്റാൾ പോരാട്ടം, കാർത്തിക്-ലോംറോർ സഖ്യത്തിന്റെ ഫിനിഷിംഗ്.. ആർ.സി.ബിക്ക് സീസണിലെ ആദ്യ വിജയം. 177 റൺസിന്റെ വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് ആർ.സി.ബി മറികടന്നത്. ഒരു ഘട്ടത്തിൽ കഠിനമെന്ന് തോന്നിച്ച മത്സരമാണ് ഇമ്പാക്ട് പ്ലെയറായി ക്രീസിലെത്തിയ മഹിപാൽ ലോംറോറും ഫിനിഷർ ദിനേശ് കാർത്തിക്കും ചേർന്ന് ബെംഗൂരുവിന് അനുകൂലമാക്കിയത്.
18 പന്തിൽ 48 റൺസ് അടിച്ചുകൂട്ടിയാണ് ഇരുവരും അർഹിച്ച വിജയം ആർ.സി.ബിക്ക് സമ്മാനിച്ചത്.ദിനേശ് കാര്‍ത്തിക്ക് 10 പന്തില്‍ 28 റണ്‍സുമായി ഫിനിഷ് ചെയ്തപ്പോള്‍ മഹിപാല്‍ ലോംറോർ എട്ട് പന്ത് പന്തില്‍17 റണ്‍സുമായി പൂർണ പിന്തുണ നൽകി.
രജത് പടിദാർ-വിരാട് കോലി സഖ്യമാണ് 43 ചേർത്ത് വലിയൊരു തകർച്ചയിൽ നിന്ന് ആർ.സി.ബിയെ കരകയറ്റിയത്. 49 പന്തിൽ 77 റൺസ് നേടിയ കോലിയാണ് ടോപ് സ്കോറർ. ടി20യിൽ നൂറാമത്തെ 50 പ്ലസ് സ്കോറാണ് താരം ഇന്ന് നേടിയത്. ആർ.സി.ബി നിരയിൽ മൂന്നുപേർ രണ്ടക്കം കാണാതെ മടങ്ങി.
പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും(3) കാമറൂണ്‍ ഗ്രീനിനും (3) മടങ്ങി ആർ.സി.ബി പതറിയതോടെയാണ് രജത്-കോലി സഖ്യം ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത്.എന്നാൽ രജത് പാടീദാറിനെ മടക്കിയ ഹര്‍പ്രീത് ബ്രാര്‍ തന്‍റെ അടുത്ത ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും (3) കൂടാരം കയറ്റി ആർ.സി.ബിയെ ഭയപ്പെടുത്തി. പിന്നെ അനുജും കോലിയും പുറത്തായെങ്കിലും കൂടുതൽ നഷ്ചടങ്ങളില്ലാതെ കാർത്തിക്കും ലോംറോറും ബെംഗളൂരുനെ വിജയ തീരത്ത് അടുപ്പിച്ചു.