കാബൂൾ: വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടി കൊണ്ട് അടിച്ച് കല്ലെറിഞ്ഞ് കൊല്ലുമെന്ന പ്രഖ്യാപനവുമായി താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ. നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് ശരീഅത്ത് നിയമം കൂടുതൽ കർശനമാക്കുമെന്ന് പ്രഖ്യാപനമുണ്ടായത്. അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ പശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ ഇടപെടേണ്ടന്ന മുന്നറിയിപ്പും അഖുന്ദ്‌സാദ നൽകി
‘ഞങ്ങൾ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ എത്ര തന്നെ എതിർത്താലും വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങൾ നടപ്പാക്കും. ഞങ്ങൾ സ്ത്രീകളെ പൊതുസ്ഥലത്ത് ചമ്മട്ടികൊണ്ട് അടിച്ച് പരസ്യമായി കല്ലെറിഞ്ഞു കൊല്ലും. ഇതെല്ലാം നിങ്ങളുടെ ജനാധിപത്യത്തിന് എതിരായിരിക്കാം, പക്ഷേ ഞങ്ങൾ അത് തുടരുക തന്നെ ചെയ്യും. കാരണം ഞങ്ങൾ ദൈവത്തിന്റെ പ്രതിനിധികളാണ്, അഖുന്ദ്‌സാദയുടെ സന്ദേശത്തിൽ പറയുന്നു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകരുതെന്ന് വാദിക്കുന്ന അഖുന്ദ്സാദ അപൂർവ്വമായാണ് പൊതുജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.