തൃശൂർ: ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയുടെ മാല കവർന്ന സംഭവത്തിൽ യുവാവ് പിടിയിൽ. കൂവക്കാട്ടുകുന്ന് സ്വദേശിയായ ജോഷിയാണ് പിടിയിലായത്. ക്ഷേത്ര ദർശനം നടത്തി പോവുകയായിരുന്ന വയോധികയെ പിന്തുടർന്ന ഇയാൾ ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോൾ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
മേലൂരിലാണ് സംഭവം. വയോധികയുടെ അടുത്തെത്തിയപ്പോൾ മാല എടുത്തോട്ടെ എന്ന് ചോദിച്ച ശേഷമായിരുന്നു ഇയാൾ കവർച്ച നടത്തിയത്. പ്രതികരിക്കും മുമ്പ് മാല പൊട്ടിച്ച് ഇയാൾ കടന്നു കളഞ്ഞുവെന്ന് വയോധിക പറഞ്ഞു. പുലർച്ചെ പുറത്തിറങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാൾ കവർച്ച നടത്തുന്നത്.
വയോധികയുടെ മാല പൊട്ടിച്ച ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇത് പണയം വയ്ക്കുകയും പിന്നീട് ഒരു ജ്വല്ലറിയിൽ വിൽക്കുകയും ചെയ്തു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.