പാരീസ് : ഹിജാബ് അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥിനി ഉന്നയിച്ചത് വ്യാജ ആരോപണങ്ങളെന്ന് കണ്ടെത്തി . പിന്നാലെ വിദ്യാർത്ഥിനിയ്ക്കെതിരെ കേസെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഫ്രാൻസ് .സ്കൂളിനുള്ളിൽ ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ തന്നെ മർദ്ദിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. ഇക്കാരണത്താൽ, പ്രിൻസിപ്പലിന് ജോലി പോലും ഉപേക്ഷിക്കേണ്ടിവന്നു, ഇപ്പോൾ തുടർച്ചയായി വധഭീഷണിയും പ്രിൻസിപ്പലിന് നേരിടേണ്ടി വരുന്നുണ്ട് .
ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന്, മൂന്ന് മുസ്ലീം പെൺകുട്ടികൾ പാരീസിലെ ഒരു സ്കൂളിൽ ഹിജാബ് ധരിച്ച് എത്തിയിരുന്നു. ഇത് നിയമവിരുദ്ധമായതിനാൽ സ്കൂൾ പ്രിൻസിപ്പൽ ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ രണ്ട് പെൺകുട്ടികൾ ഹിജാബ് അഴിച്ചുമാറ്റി. മൂന്നാമത്തെ വിദ്യാർത്ഥിനി ഹിജാബ് അഴിക്കാൻ വിസമ്മതിച്ചു.
പ്രിൻസിപ്പലുമായി തർക്കം തുടങ്ങി, ഹിജാബ് അഴിച്ചില്ല. പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഹിജാബ് അഴിക്കാത്തതിന് പ്രിൻസിപ്പൽ മർദ്ദിച്ചെന്ന് കാട്ടി കള്ളക്കേസ് നൽകി. പ്രിൻസിപ്പൽ തന്റെ കൈയിൽ ശക്തമായി അടിച്ചതായി വിദ്യാർത്ഥിനി ആരോപിച്ചു.
ഇതേത്തുടർന്ന് പ്രിൻസിപ്പലിനെ കൊല്ലാൻ ആഹ്വാനമുണ്ടായി. സോഷ്യൽ മീഡിയയിൽ വധഭീഷണിയും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പ്രിൻസിപ്പലിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ പോലീസ് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അക്രമസംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് കണ്ടെത്തി.
മുസ്ലീം വിദ്യാർത്ഥിനി ഹിജാബ് ധരിക്കുന്നതിൽ ഉറച്ചുനിന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഹിജാബ് അല്ലെങ്കിൽ ബുർഖ പോലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഫ്രാൻസിലെ സ്കൂളുകളിൽ നിരോധിച്ചിരിക്കുന്നു. പ്രിൻസിപ്പൽ ചട്ടങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്. മുസ്ലീം വിദ്യാർത്ഥിനി വിഷയം വ്യാജമായി പ്രചരിപ്പിക്കുകയും പ്രിൻസിപ്പലിന്റെ ജീവൻ അപകടത്തിലാക്കുകയും ചെയ്തുവെന്നും പോലീസ് പറയുന്നു.
കേസ് തെറ്റാണെന്ന് കണ്ടെത്തിയതോടെ വിദ്യാർത്ഥിനിയ്ക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പറഞ്ഞു. “നമ്മുടെ അധ്യാപകർക്കും നമ്മുടെ വിദ്യാലയങ്ങൾ കെട്ടിപ്പടുക്കുന്നവർക്കും ഒപ്പം ഞങ്ങൾ എന്നും നിൽക്കുമെന്നതിന്റെ വ്യക്തമായ സന്ദേശമാണിത്. ഞങ്ങൾ ആരെയും ഉപേക്ഷിക്കില്ല. ”- ഗബ്രിയേൽ അത്തൽ പറഞ്ഞു.