ഷിംല: എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത് മാണ്ഡിയിലെ ജനങ്ങൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയ്‌ക്ക് ജയ് ശ്രീറാം വിളികളോടെയാണ് സ്വീകരണം നൽകിയത്.
മാണ്ഡിയിലെ ജനങ്ങളെ കുടുംബമെന്ന് അഭിസംബോധന ചെയ്ത കങ്കണ നടിയോ അഭിനേതാവോ ആയി തന്നെ കാണരുതെന്നും അണികളോട് അഭ്യർത്ഥിച്ചു. സഹോദരിയും മകളുമായാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്, നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, കങ്കണ പറഞ്ഞു.
ദേശീയതയുടെ ശബ്ദമായ മാണ്ഡിയുടെ മകൾ, ഇത്തവണ മണ്ഡലത്തെ പ്രതിനിധികരിച്ച് ലോക്സഭയിൽ എത്തുമെന്ന് കങ്കണ മാദ്ധ്യമങ്ങളോട് പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന വിഷയം. മാണ്ഡിയുടെ ഹൃദയവികാരം തെരഞ്ഞെുപ്പിൽ പ്രതിഫലിക്കുമെന്നും എൻഡി സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.
കങ്കണ റണാവത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് വക്താവ് സുപ്രിയ ഷ്രിനേത് ഇട്ട പോസ്റ്റ വൻ വിവാദത്തിനാണ് വഴിവെച്ചത്. ഇതിന് കൃത്യമായ ഭാഷയിൽ കങ്കണ മറുപടി നൽകിയതൊടെ കോൺഗ്രസിനെതിരെ മണ്ഡലത്തിൽ വികാരം ആളിക്കത്തി. നടിയെ ആക്ഷേപിക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുളള ശ്രമത്തിൽ കടുത്ത ജനരോഷമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പിൻവലിച്ചു.
മാണ്ഡിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയെന്നതിലുപരി ദേശീയതയിലൂന്നിയ നിലപാടുകളിലൂടെ എക്കാലത്തും ചർച്ചയായിട്ടുള്ള വ്യക്തിയാണ് ബോളിവുഡ് നടി കങ്കണാ റണാവത്ത്.