ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് രത്തന്‍ ടാറ്റ. രാജ്യത്തെ അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പിനെയായിരുന്നു അദ്ദേഹം നിയന്ത്രിച്ചത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പേരുകേട്ടതാണ് ടാറ്റയുടെ ജീവിതം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി 84 കാരനായ ടാറ്റയ്‌ക്കൊപ്പം
സ്ഥിരമായി കാണുന്ന ഒരു യുവാവുണ്ട് . രത്തൻ ടാറ്റയ്‌ക്കൊപ്പം നിഴലായി നിൽക്കുന്ന ശന്തനു നായിഡു. ടാറ്റയുടെ പേഴ്സണൽ അസിസ്റ്റൻ്റാണ് ശന്തനു . രാവും പകലും ശന്തനു ടാറ്റയ്‌ക്കൊപ്പമാണ്.കഴിഞ്ഞ വർഷം രത്തൻ ടാറ്റ ശന്തനുവിനൊപ്പമാണ് ജന്മദിനം ആഘോഷിച്ചത്. രത്തൻ ടാറ്റ ശന്തനുവിനെ ഒരു മകനെപ്പോലെയാണ് പരിഗണിക്കുന്നത്. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ശന്തനു രത്തൻ ടാറ്റയുടെ ബിസിനസും നിക്ഷേപങ്ങളും ശ്രദ്ധിക്കാറുമുണ്ട്.
പൂനെ സ്വദേശിയാണ് 21 കാരനായ ശാന്തനു . എഞ്ചിനീയർ, ബിസിനസുകാരൻ, എഴുത്തുകാരൻ, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളയാണ് ശന്തനു. . അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം എംബിഎ ചെയ്തത്. 2018 ൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ടാറ്റ ട്രസ്റ്റുകളുടെ ചെയർമാന്റെ ഓഫീസിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലി ചെയ്യാൻ തുടങ്ങി. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അഞ്ചാം തലമുറക്കാരനാണ് ശന്തനു. അദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് തലമുറകളും മുമ്പ് ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്തിട്ടുണ്ട്.
ശന്തനു നായിഡു തന്റെ എൻജിഒ വഴി തെരുവ് നായ്‌ക്കൾക്കായി പ്രവർത്തിച്ചിരുന്നു . ഇതിൽ ആകൃഷ്ടനായാണ് മൃഗസ്നേഹിയായ രത്തൻ ടാറ്റ ശന്തനുവിനെ തന്റെ സഹായിയായി കൂട്ടിയത് . ശന്തനുവിന്റെ പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപയോളമാണ് . നിലവിൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 6 കോടിയാണ്.