പെൺവാണിഭ റാക്കറ്റിൽ നിന്ന് ഏഴുവനിതകളെ രക്ഷിച്ച് പൊലീസ്. മസാജ് സ്പായുടെ മറവിലാണ് സംഘം പെൺവാണിഭം നടത്തിവന്നിരുന്നത്. പൂനെയിലെ കൊറഗോവ് പാർക്കിന് സമീപമായിരുന്നു സംഘത്തിന്റെ കേന്ദ്രം. ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ തായ്ലൻഡ് വനിതകളടക്കം ഏഴുപേരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടുപേർ മിസോറമിൽ നിന്നും ഒരാൾ ഛത്തീസ്ഗഡിൽ നിന്നുള്ള യുവതിയുമാണ്.
രണ്ടുപ്രതികളെ പൊലീസ് പിടികൂടി. ജാഥവ് നഗർ സ്വദേശി ഷാരൂഖ് അഹമ്മദ് ചൗദരി (27), സുരേന്ദ്രനാഥ് പാട്ടീൽ(32) എന്നിവരാണ് പിടിയിലായത്. രണ്ടുമാസമായി വിദേശവനിതകളെയടക്കം ഉപയോഗിച്ച് പെൺവാണിഭം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വേഷംമാറി കസ്റ്റമർ എന്ന നിലയ്‌ക്ക് എത്തിയാണ് പൊലീസ് സംഘം റാക്കറ്റിനെ കുടുക്കിയത്. മൂന്ന് മൊബൈൽ ഫോണുകളും 50,000 രൂപ മൂല്യമുള്ള വസ്തുക്കളും പണവും പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.