ചെസ് കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ സഹോദരങ്ങൾ. ടൂർണമെന്റിൽ ആദ്യമായി പങ്കെടുക്കുന്ന സഹോദരങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയ പ്രജ്ഞാനന്ദയുടെയും സഹോദരി വൈശാലിയും മിന്നും ഫോമിലാണ്. മൂന്നാം റൗണ്ടിൽ ഇന്ത്യൻ താരം വിദിത്ത് ഗുജറാത്തിയെയാണ് പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത്. ആർ. വൈശാലി ഇന്ന് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ബൾഗേറിയയുടെ നൂർഗുൽ സെലിമോവിനെയാണ് വൈശാലി പരാജയപ്പെടുത്തിയത്.
പുരുഷ വിഭാഗത്തിൽ ഡി ഗുകേഷ് റഷ്യയുടെ ഇയാൻ നെപോനിയാച്ചിയോട് പരാജയപ്പെട്ടു. റഷ്യൻ താരമുയർത്തിയ പ്രതിരോധം മറികടക്കാനാവതെ വന്നതോടൊണ് ഗുകേഷ് തോൽവി വഴങ്ങിയത്. ഫ്രാൻസിന്റെ അലിരേസ ഫിറോസയും അമേരിക്കയുടെ ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയിലായി. അമേരിക്കൻ താരം ഹികാരു നകാമുറയ്‌ക്ക് അസർബൈജാന്റെ നിസാത് അബ്ബാസോവ് മത്സരവും സമനിലയിലായിരുന്നു.
വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം കൊനേരുവും ചൈനയുടെ ടാൻ സോങ്യിയും തമ്മിലുള്ള മത്സരവും റഷ്യയുടെ കതറീന ലെഗ്‌നോയും യുക്രെയ്‌നിന്റെ അന്ന മ്യൂസിചുക്കും തമ്മിലുള്ള മത്സരവും സമനിലയിൽ അവസാനിച്ചു. ചൈനയുടെ തിങ്ജി ലെയ് റഷ്യയുടെ അലക്സാന്ദ്ര ഗോരിയാച്ച്കിനയുമായി പോയിന്റ് പങ്കിട്ടു.
പുരുഷ വിഭാഗത്തിൽ കരുവാൻ, ഗുകേഷ്, നെപ്പോനിയാച്ചി എന്നിവർ രണ്ട് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 1.5 പോയിന്റുമായി വിദിത്തും പ്രജ്ഞാനാനന്ദയും രണ്ടാമതാണ്.