തിരുവനന്തപുരം: യാത്രയ്ക്കിടയിൽ വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കാനൊരുങ്ങി കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളിൽ സേവനം ഉറപ്പുവരുത്താനാണ് കെഎസ്ആർടിസിയുടെ നീക്കം. ഇതിന്റെ തുക ഡിജിറ്റലായി കൈമാറാനുൾപ്പെടെയുളള സൗകര്യവും ഏർപ്പെടുത്തും.
ലേലത്തിലൂടെയാകും ഇതിനുളള കരാർ കൈമാറുക. ഈ മേഖലകളിൽ മുൻ പരിചയം ഉള്ളവർക്ക് മാത്രമാകും കരാർ. സ്ഥലം മാത്രമാകും കെഎസ്ആർടിസി കൈമാറുക. ഇതിന്റെ മാലിന്യം സംഭരിക്കേണ്ടതും സംസ്കരിക്കേണ്ടതും കരാർ എടുക്കുന്ന കമ്പനി തന്നെയായിരിക്കും.
പ്രധാന ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പും ഹോട്ടൽ ഗ്രൂപ്പുകൾക്ക് നൽകാൻ ധാരണയായി. ഇവിടെ മികച്ച ഇന്റീരിയൽ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറിയും നിർമ്മിക്കേണ്ടത് നടത്തിപ്പുകാരുടെ ചുമതലയാണ്. ഭക്ഷണത്തിലും വൃത്തിയിലും വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കും.