ചൈന മുങ്ങി കൊണ്ടിരിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. വർദ്ധിച്ച് വരുന്ന ജല ഉപഭോഗവും കെട്ടിടങ്ങളുടെ അശാസ്ത്രീയമായ നിർമ്മാണവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
ചൈനയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ പകുതിയും മുങ്ങുന്നു. ചൈനയിലെ നഗരപ്രദേശത്തിന്റെ 45 ശതമാനത്തോളം പ്രതിവർഷം മൂന്ന് മില്ലീമീറ്ററിൽ കൂടുതൽ വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നു. 16 ശതമാനത്തോളം പ്രതിവർഷം 10 മില്ലിമീറ്ററിൽ കൂടുതൽ എന്ന നിരക്കിലും മുങ്ങുന്നു. ബീയ്ജിംഗും ടിയാൻജിനും ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങൾ വൻ പ്രതിസന്ധി നേരിടുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
2015 മുതൽ 2022 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ ചൈനീസ് നഗരങ്ങളും പഠന വിധേയമാക്കി. 82 നഗരങ്ങളിലാണ് പഠനം നടത്തിയത്. ഇതിൽ ചില നഗരങ്ങളുടെ വ്യാപ്തി അതിവേഗം കുറയുന്നതായി കണ്ടെത്തി. അതായത്, പ്രതിവർഷം 10 മില്ലിമീറ്ററിൽ കൂടുതൽ. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്ന് മീറ്റർ വരെ മുങ്ങിത്താഴുന്നു. തലസ്ഥാനമായ ബീജിംഗ് പ്രതിവർഷം 45 മില്ലിമീറ്റർ വരെയാണ് മുങ്ങുന്നത്.
വളരെ ഉയരമുള്ള കെട്ടിടങ്ങൾ വളരെ പെട്ടാന്നാണ് മുളച്ചു പൊങ്ങുന്നത്. റോഡ് സംവിധാനങ്ങളുടെ വികാസവും ഭൂഗർഭജല സംവിധാനത്തെ വഴി തിരിച്ചുവിടുന്നതും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ഇവയെല്ലാം വളരെ പെട്ടാന്നാണ് സംഭവിക്കുന്നത്. ഇക്കാരണങ്ങളാണ് ചൈനീസ് നഗരങ്ങൾ മുങ്ങുന്നതിന് പിന്നിലെ കാരണമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
മുങ്ങിത്താഴുന്ന നഗരങ്ങളും ഭൂഗർഭജലനഷ്ടവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് ഭൂവൽക്കത്തിൽ സുഷിരങ്ങൾ ഉണ്ടാക്കുന്നു. ഇത് ഭൂമിക്ക് മുകളിൽ ഭാരമുള്ള കൂമ്പാരങ്ങളായി മാറുന്നു. ഭൂമിശാസ്ത്രപരമായ ക്രമീകരണങ്ങളും അടിത്തട്ടിന്റെ ആഴത്തെയും ഇത് സ്വാധീനിക്കുന്നുവെന്നും സംഘം കണ്ടെത്തി. റിപ്പോർട്ട് വളരെ ഗൗരവമായി കാണണമെന്നും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും സമാന സാഹചര്യം ഉടലെടുത്തേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.