ചെന്നൈ: ഷേക്ക്ഹാൻഡിന്റെ ചെയ്തപ്പോൾ കൈയിൽ അമർത്തിയെന്ന പേരിൽ തർക്കം. യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഘം പിടിയിൽ.
കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്തിയ പെരിയനായ്‌ക്കംപാളയം സ്വദേശി അരുൾ പാണ്ടിയനാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അരുൾ കുമാർ, വസന്തകുമാർ എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഉത്തരാഖണ്ഡ് സ്വദേശിയും കോയമ്പത്തൂരിൽ ഫർണിച്ചർ കട നടത്തുന്നയാളുമായ ഇന്ദ്രസിംഗും കടയിലം ജീവനക്കാരും അറസ്റ്റിലായി.
കോത്തഗിരി വ്യൂ പോയിന്റിൽ വച്ച് ഇന്ദ്രസിംഗുമായി പാണ്ടിയനും സുഹൃത്തുക്കളും പരിചയപ്പെട്ടു. തുടർന്ന് കൈ കൊടുത്തപ്പോൾ ഇന്ദ്രസിംഗ് വസന്തകുമാറിന്റെ കയ്യിൽ ബലമായി അമർത്തിയെന്ന് ആരോപിച്ചാണ് സംഘർഷം തുടങ്ങിയത്. വസന്തകുമാര് നിലവിളച്ചതോടെ വാക്കേറ്റവും അടിപിടിയുമായി.
ജീവനക്കാരുടെ മുൻപിൽ തല്ലുകൊണ്ടതോടെ ഇന്ദ്രസിംഗ് മേട്ടുപാളയം മലമ്പാതയിൽ വച്ചും വാക്കേറ്റമുണ്ടാക്കി. ഹെയർപിൻ വളവിൽ എത്തിയപ്പോൾ കാർ ഇരുചക്ര വാഹനത്തെ ഇടിപ്പിച്ചു. വീണു കിടന്ന അരുൾ പാണ്ടിയന്റെ തലയിലൂടെ കാർ കയറ്റുകയും ചെയ്തു. മറ്റുള്ളവർ തെറിച്ച് വീണതിനാൽ രക്ഷപ്പെട്ടു. കാറുമായി കടന്നു കളഞ്ഞ സംഘത്തെ ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്.