തിരുനെൽവേലി : തിരുനെൽവേലി ഈസ്റ്റ് ഡി സിസി പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിന്റെ (60) ദുരൂഹ മരണവുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾ വിരൽ ചൂണ്ടുന്നത് തമിഴ് നാട്ടിലെ ഉന്നത കോൺഗ്രസ് നേതാക്കളിലേക്ക്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഏപ്രിൽ 30ന് ജയകുമാർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പരാമർശിക്കുന്ന കോൺഗ്രസ് നേതാക്കളാണ് ഇപ്പോൾ സംശയ മുനയിൽ നിൽക്കുന്നത്. നാങ്കുനേരി കോൺഗ്രസ് എംഎൽഎ റൂബി മനോഹരൻ, കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ തങ്കബാലു എന്നിവരുടെ പേരുകൾ പരാതി കത്തിൽ പരാമർശിച്ചിട്ടുണ്ട്.
നാങ്ങുനേരി എം.എൽ.എ റൂബി മനോഹരനെ കൂടാതെ,കല്ലികുളം മുൻ പഞ്ചായത്ത് പ്രസിഡൻറ്, റിട്ടയേർഡ് എ.ഒ , പുതിയംപുത്തൂരിലെ ക്രഷർ ഉടമ എന്നിവരും സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
റൂബി മനോഹരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കെപികെ ജയകുമാർ ചെലവഴിച്ച ലക്ഷങ്ങൾ തിരികെ ചോദിച്ചപ്പോഴെല്ലാം ജയകുമാറിന് നേരെ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു റൂബി മനോഹരനും പാർട്ടി സഹപ്രവർത്തകർക്കും എതിരെയുള്ള ആരോപണം. തെരഞ്ഞെടുപ്പുകാലത്ത് ചെലവഴിച്ച 70 ലക്ഷം രൂപയ്‌ക്ക് എം.എൽ.എ ജയകുമാറിന് ഉറപ്പുനൽകിയ കരാറുകൾ ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ഒരു മാസത്തിലേറെയായി പല അജ്ഞാത നമ്പറുകളിൽ നിന്നും തനിക്ക് വധഭീഷണി ലഭിക്കുന്നു, തനിക്ക് എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ എല്ലാ ആളുകളും ഉത്തരവാദികളാണെന്ന് ജയകുമാർ പരാതിയിൽ പറയുന്നു. തിസയൻവിള മേഖലയിലെ പ്രമുഖ വ്യവസായി കൂടിയാണ് ജയകുമാർ താനാസിങ്ങ്. അടുത്തിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ച് അദ്ദേഹം സജീവമായി പ്രചാരണം നടത്തിയിരുന്നു. ശനിയാഴ്ചയാണ് വീടിനോട് ചേർന്നുള്ള 10 ഏക്കർ കൃഷിയിടത്തിൽ നിന്ന് കോൺഗ്രസ് നേതാവിന്റെ പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ജയകുമാറിന്റെ മൃതദേഹം തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി, കാരൈസുത്തുപുത്തൂരിലെ ജയകുമാറിന്റെ കുടുംബ സെമിത്തേരിയിൽ സംസ്കരിച്ചു. റിപ്പോർട്ട് പുറത്തുവന്നശേഷം മരണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
അതിനിടെ നാങ്കുനേരി എംഎൽഎ റൂബി മനോകരൻ ചെന്നൈ സത്യമൂർത്തി ഭവനിൽ മാധ്യമങ്ങളെ കണ്ടു സംസാരിച്ചു. താനും അന്തരിച്ച കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയകുമാറും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു. പല തിരഞ്ഞെടുപ്പുകളിലും തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഒന്നര മാസം മുമ്പ് പോലും തങ്ങൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. “തന്നെ പ്രതിക്കൂട്ടിലാക്കാൻ കുറ്റപ്പെടുത്താൻ ആരോ തിരശ്ശീലയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്നുവെന്ന് കരുതുന്നതായി റൂബി മനോഹർ പറഞ്ഞു.