ന്യൂഡൽഹി: പാക് അധീനിവേശ കശ്മീരിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പിഒകെ ഇന്ത്യയുടെ ഭാഗമാണെന്ന് എല്ലാം രാഷ്‌ട്രീയ പാർട്ടികളും ചേർന്ന് അംഗീകരിച്ച പ്രമേയം പാർലമെന്റ് പാസാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂഡൽഹിയിലെ ഗാർഗി കോളേജിൽ ‘വിശ്വബന്ധു ഭാരത്’ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം
370ാം അനുച്ഛേദം എക്കാലത്തും നിലനിൽക്കേണ്ട കാര്യമാമെന്നും അത് ഒരിക്കലും എടുത്ത് മാറ്റാൻ കഴിയില്ലെന്നുമാണ് ആളുകൾ വിചാരിച്ചിരുന്നത്. എന്നാൽ നിയമം റദ്ദാക്കിയതോടെ കശ്മീരിലെ സാഹചര്യം മാറിയതായി ആളുകൾക്ക് ബോധ്യമായി, അദ്ദേഹം പറഞ്ഞു.
പിഒകെ ഇന്ത്യയുടെ ഭാഗമാണെന്ന ജയശങ്കറിന്റെ പ്രസ്താവനയെ കുറിച്ചും വിദ്യാർത്ഥികൾ ചോദ്യം ഉന്നയിച്ചിരുന്നു. അഞ്ചോ പത്തോ വർഷം മുമ്പ് ഇത്തരം ഒരു ചോദ്യം പോലും ആരിൽ നിന്നും ഉണ്ടാകുമായിരുന്നില്ലെന്നും പിഒകെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഒഡീഷയിൽ നടന്ന ഒരു പരിപാടിയിൽ പിഒകെ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും അത് എന്നും അങ്ങനെയായിരിക്കും വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് ആവർത്തിക്കുന്ന ജയശങ്കറിനെയാണ് ഡൽഹിയിലും കണ്ടത്.
ഹമാസ് ഇസ്രായേൽ സംഘർത്തിനെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മുൻ നിലപാട് ആവർത്തിച്ചു. പലസ്തീനികൾക്കുള്ള മാതൃരാജ്യത്തെ ഇന്ത്യ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഒക്‌ടോബർ 7 ന്, ഹമാസ് ഭീകരർ ഇസ്രയേലിനെ ആക്രമിച്ചത് തീവ്രവാദമാണ്, ജയശങ്കർ കൂട്ടിച്ചേർത്തു.