മല്ലപ്പള്ളി : സംസ്ഥാന ജീവനക്കാരോടുള്ള ഇടതു സർക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് ആവശ്യപ്പെട്ടു ഐഎഎസ്‌ഐ പിഎസ് ജുഡീഷ്യറി സർവ്വീസിൽ ഉള്ളവർക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നല്കുകയും സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാരെ അവഗണിക്കുകയും ചെയ്യുന്ന വിവേചനം സിവിൽ സർവീസിന്റെ തകർച്ചയ്‌ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ സംഘ് ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എസ്. രാജേഷ്, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. സി. സിന്ധുമോൾ, ബി. എം. എസ്. ജില്ലാ പ്രസിഡന്റ് ഹരികുമാർ ചുട്ടിയിൽ, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുരേഷ് കുമാർ, കെഎസ്റ്റി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ജി. മനോജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജി.അനീഷ് സ്വാഗതവും, ജില്ലാ ട്രഷറർ എം. രാജേഷ് നന്ദിയും രേഖപ്പെടുത്തി തുടർന്ന് നടന്ന സംസ്‌ക്കാരിക സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.
തവളപ്പാറ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഡോ പി.കെ ജോസ്‌കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിഭാഗം സംസ്ഥാന കൗൺസിൽ അംഗം ആർ. ആരതി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ബി. പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. സർവ്വീസിൽ നിന്നും വിരമിച്ച പ്രവർത്തകർക്ക് യാത്രയയപ്പും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.















