ഇന്ത്യൻ ഫുട്ബോളിനെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നായകൻ; ഇതിഹാസം ബൂട്ടഴിക്കുമ്പോൾ ഇനി മുന്നിൽ നിന്ന് നയിക്കാനാര് !
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യൻ ഫുട്ബോളിനെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നായകൻ; ഇതിഹാസം ബൂട്ടഴിക്കുമ്പോൾ ഇനി മുന്നിൽ നിന്ന് നയിക്കാനാര് !

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

സ്വരം നന്നായിരിക്കുമ്പോൾ പാട്ട് അവസാനിപ്പിക്കുക… അതുപോലെ തന്നെയാണ് ഛേത്രിയും. തന്റെ 39-ാം വയസിൽ ബൂട്ടഴിക്കാൻ ഒരുങ്ങുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുഖമാണ് അയാൾ. 2002-ൽ മോഹൻ ബഗാനിൽ നിന്ന് തുടങ്ങിയ പ്രൊഫഷണൽ കരിയർ അദ്ദേഹത്തെ രാജ്യത്തിന്റെ ക്യാപ്റ്റനാക്കി. ഒടുവിൽ ചില സ്വപ്നങ്ങൾ ബാക്കി വച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.

വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു . 2001-ൽ തന്റെ 16 -ാം വയസിൽ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ  ഇന്ത്യൻ കുപ്പായമണിഞ്ഞായിരുന്നു തുടക്കം. 2001-02 വർഷങ്ങളിൽ ഡൽഹി പ്രീമിയർ ലീഗിലും, 2002 മുതൽ 2005 വരെ ഐ ലീഗിൽ മോഹൻ ബഗാനായും പന്തുതട്ടി. 18 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ  ബഗാനായി  നേടി. പിന്നാലെ ജെസിടി മിൽസ് ടീമിലെത്തി. മൂന്ന് സീസണുകളിലായി അവർക്ക് വേണ്ടി 79 കളികളിൽ നിന്ന് 44 ഗോളുകളാണ് ഛേത്രിയുടെ ബൂട്ടിൽ നിന്ന് പിറന്നത്. പിന്നീട് ഈസ്റ്റ് ബംഗാൾ, ഡെംപോ, ചിരാഗ് യുണെറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സ്, ബെംഗളൂരു എന്നിവർക്കായി ഛേത്രി ബുട്ട് കെട്ടി. 2010-ലാണ്  യുഎസിലെ മേജർ ലീഗ് സോക്കറിൽ കളിക്കുന്നത്. കൻസസ് സിറ്റിയുടെ താരമായിരുന്നു ഛേത്രി. പിന്നീട് പോർച്ചുഗലിലെ ലിഗ പ്രോയിൽ സ്‌പോർടിംഗ് സിപിക്ക് വേണ്ടിയും കളിച്ചു. 2015-16 സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ ഭാഗമായി. ടീമിനായി 17 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും സ്വന്തമാക്കി. 2017 മുതൽ 2024 വരെയുള്ള ഏഴു സീസണുകളിൽ ബെംഗളൂരു എഫ്‌സിക്കൊപ്പമാണ് ഛേത്രി. 387 മത്സരങ്ങളിൽ നിന്നായി 179 ഗോളുകളാണ് നായകന്റെ പേരിലുള്ളത്.

2005 ജൂൺ 12-നാണ് സുനിൽ ഛേത്രിയെന്ന 21 വയസുകാരൻ രാജ്യത്തിനായി അരങ്ങേറിയത്. പാകിസ്താനെതിരെയുള്ള ആ സൗഹൃദ മത്സരത്തിൽ ഛേത്രി തന്റെ ആദ്യ അന്താരാഷ്‌ട്ര ഗോൾ സ്വന്തമാക്കി. അവിടെ നിന്നാണ് രാജ്യത്തെ ലോകകപ്പ് കാണാൻ പ്രേരിപ്പിച്ച താരത്തിന്റെ ഉദയം. 2007 ലായിരുന്നു രാജ്യത്തിന് വേണ്ടിയുള്ള ഛേത്രിയുടെ ആദ്യത്തെ അന്താരാഷ്‌ട്ര ടൂർണമെന്റ്. 2007 ലെ നെഹ്റുകപ്പിൽ ഛേത്രിയുടെ നാലു ഗോളുകൾ ഇന്ത്യയെ കിരീടം സ്വന്തമാക്കാൻ സഹായിച്ചു. 2008 എഎഫ്‌സി ചലഞ്ച് കപ്പിൽ ഫൈനലിലെ ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകൾ നേടി ഛേത്രി തിളങ്ങി. 2011 ലെ സാഫ് ഫുട്ബോളിൽ ഏഴ് ഗോളുകളായിരുന്നു ഛേത്രി നേടിയത്. ടൂർണമെന്റിന്റെ തന്നെ കളിക്കാരനായി സുനിൽ ഛേത്രി മാറി. 2015, 2021, 2023 വർഷങ്ങളിൽ സാഫ് ചാമ്പ്യൻഷിപ്പിലും 2009, 2012 സീസണുകളിൽ നെഹ്‌റു കപ്പും നേടിയ ടീമിന്റെ ഭാഗമായിരുന്നു ഛേത്രി. 2018-ലും 2023ലും നായകന് കീഴിൽ ത്രിരാഷ്‌ട്ര ഫുട്‌ബോളിലും 2018, 2023 വർഷങ്ങളിൽ ഇന്റർ കോണ്ടിനന്റൽ കപ്പിലും രാജ്യം ജേതാക്കളായി.

150 രാജ്യാന്തര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരമാണ് ഛേത്രി. മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ താരം ബൈച്ചുങ് ബൂട്ടിയ 88 കളികളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. അന്താരാഷ്‌ട്ര തലത്തിൽ 94 ഗോളുകളുള്ള താരത്തിന് ഗോളുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്‌ക്കാൻ ഇനിയും 6 എണ്ണം കൂടി മതി. അതിനുള്ള അവസരങ്ങളും ഉണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ നേപ്പാളിനെതിരെയാണ് ഛേത്രി ഏറ്റവും കൂടുതൽ തവണ വലകുലുക്കിയത്. 9 തവണ. അന്താരാഷ്‌ട്ര തലത്തിൽ സജീവ ഫുട്‌ബോളിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി. 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയ താരം ലയണൽ മെസി (06), ക്രിസ്റ്റ്യാനോ റൊണാൾഡോ (128) എന്നിവർക്ക് പിന്നിലാണ്. അന്താരാഷ്‌ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഹാട്രികുകൾ സ്വന്തമാക്കിയെന്ന ഖ്യാതിയും ഇന്ത്യൻ നായകന്റെ പേരിലാണ്. 4 തവണയാണ് നേട്ടം. 2023-ൽ നടന്ന സാഫ് കപ്പിൽ പാകിസ്താനെതിരെയായിരുന്നു അവസാന ഹാട്രിക് നേട്ടം.

2018-ൽ ഇന്റർകോണ്ടിനെന്റൽ കപ്പിൽ, ഛേത്രി കെനിയയ്‌ക്കെതിരെ ഇന്ത്യൻ ഫുട്ബോൾ ടീമിനായി തന്റെ 100-ാമത്തെ കളി കളിച്ചു. തന്റെ നൂറാമത്തെ മത്സരത്തിൽ ഇരട്ട ഗോളുകളുമായി താരം തിളങ്ങി. അഫഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ രാജ്യത്തിനായി 150-ാം തവണയും ബൂട്ടണിഞ്ഞു. അന്ന് ഒരു ഗോളും നേടി. ഏഴ് തവണ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ അദ്ദേഹം, ഐഎസ്എല്ലിൽ ആദ്യമായി 50 ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി.

1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിലാണ് ഛേത്രിയുടെ ജനനം. പിതാവ് കെ.ബി ഛേത്രി ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു. സൈന്യത്തിന്റെ ഫുട്‌ബോൾ ടീമിനെയും പ്രതിനിധീകരിച്ചു. 2017ൽ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് സുനിൽ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായത്. മുൻ ഇന്ത്യൻ താരം സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം. കഴിഞ്ഞ വർഷം ഇവർക്ക് ഒരു മകൻ ജനിച്ചു, പേര് ധ്രുവ്. സുനിൽ ഛേത്രി പടിയിറങ്ങുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട് ആരായിരിക്കും ഇനി മുന്നിൽ നിന്ന് ഇന്ത്യൻ ഫുട്‌ബോളിനെ നയിക്കുക?

Tags: INDIAN FOOTBALLSunil ChhetriCareer
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies