ടെൽഅവീവ്: ഇസ്രായേൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തുന്ന പിതാവിന്റേയും മകന്റേയും വീഡിയോ. ഹമാസ് ഭീകരരായ ജമാൽ ഹുസൈൻ അഹമ്മദ് റാദി (47), മകൻ അബ്ദുല്ല (18) എന്നിവരെ മാർച്ചിലാണ് ഇസ്രായേൽ സൈന്യം പിടികൂടിയത്.
ഒക്ടോബർ 7 ന് ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെയാണ് അച്ഛനും മകനും ചേർന്ന് സ്ത്രീയെ ബലത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. ഇസ്രായേൽ സൈന്യം ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിൽ അന്ന് നടന്ന കാര്യങ്ങൾ പിതാവ് വിശദീകരിക്കുന്നതിനങ്ങനെ, ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണ് ആ വീട്ടിലേക്ക് കയറി ചെന്നത്. അവൾ ജീൻസ് ഷോർട്ട്സ് ധരിച്ചിരുന്നുവെന്നാണ് ഓർമ്മ. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു. പിന്നീട് എനിക്ക് എന്താണോ ചെയ്യാൻ തോന്നിയത് അത് ഞാൻ ചെയ്തു, അതിന് ശേഷം യുവതിക്കെന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും അയാൾ വീഡിയോയിൽ പറഞ്ഞു.
NEW: “My father raped her, then I did and then my cousin did and then we left but my father killed the woman after we finished raping her.” Captured Hamas terrorists confess to sexual violence against Israelis on 7/10. They even made it a family outing. The sickness runs deep. pic.twitter.com/21NETXGNjZ
— Heidi Bachram 🎗️ (@HeidiBachram) May 23, 2024
എന്നാൽ പിതാവാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് 18 വയസ്സുള്ള മകൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്റെ അച്ഛൻ അവളെ ബലാത്സംഗം ചെയ്തു, പിന്നീട് ഞാനും എന്റെ കസിനും ഉപദ്രവിച്ചു, തുടർന്ന് എന്റെ അച്ഛൻ യുവതിയെ കൊന്നു”, കുറ്റസമ്മത വീഡിയോയിൽ പറയുന്നു.