ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ആഭ്യന്തര സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ഏതാണെന്ന് വിഡി സതീശൻ; സർക്കാർ പിൻമാറിയത് പണി പാളുമെന്ന് ഭയന്ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ആഭ്യന്തര സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ഏതാണെന്ന് വിഡി സതീശൻ; സർക്കാർ പിൻമാറിയത് പണി പാളുമെന്ന് ഭയന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാരും സിപിഎമ്മും നടത്തിയ വഴിവിട്ട നീക്കം അവസാന നിമിഷം ഉപേക്ഷിച്ചത് പണി പാളുമെന്ന് ഭയന്ന്. പ്രതിപക്ഷം വിഷയം ഉയർത്തിക്കൊണ്ടു വന്നതോടെ ന്യായീകരണ ക്യാപ്‌സൂളുകൾ തികയാതെ വരുമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ നീക്കം കൃത്യമായി ഇടപെട്ട് തടഞ്ഞ പ്രതിപക്ഷത്തിന് നിയമസഭ സമ്മേളനം നടക്കുന്ന സമയമായതുകൊണ്ടു തന്നെ സഭയ്‌ക്ക് മുൻപാകെ വിഷയം ഉന്നയിക്കാനും പൊളിച്ചടുക്കാനും കഴിഞ്ഞു.

2022 മുതൽ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുവെന്ന സർക്കാർ വിശദീകരണത്തിന് പിന്നാലെ നിയമസഭയുടെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ സിപിഎമ്മും ആഭ്യന്തര വകുപ്പും നടത്തിയ വഴിവിട്ട ഇടപെടൽ വിഡി സതീശൻ അക്കമിട്ട് നിരത്തി.

ജൂൺ 13 ന് കണ്ണൂർ ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പ്രതികളുടെ ശിക്ഷാ ഇളവ് തേടി കത്ത് അയച്ചിരുന്നു. 56 പേരുടെ പട്ടികയിൽ നാല് പേർ ടിപി കേസിലെ പ്രതികളാണ്. 2018 ലെ സർക്കാർ ഉത്തരവിൽ രാഷ്‌ട്രീയ കൊലപാതക കേസിലെ പ്രതികൾക്ക് ഒരു കാരണവശാലും 14 വർഷമാകാതെ ഇളവ് കൊടുക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര സെക്രട്ടറി ഇറക്കിയ ഉത്തരവിനെപ്പോലും കാറ്റിൽ പറത്തിയാണ് പൊലീസ് കെകെ രമയുടെ മൊഴിയെടുക്കാൻ മൂന്ന് തവണ പോയത്. അതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ്. ഹോം സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ഏതാണെന്ന് വിഡി സതീശൻ ചോദിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ അഭ്യൂഹം എന്നാണ് സ്പീക്കർ പറഞ്ഞത്. എങ്ങനെ ഇത് അഭ്യൂഹമാകുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

അഭ്യൂഹമാണെങ്കിൽ 21 ന് വൈകിട്ട് പൊലീസ് ഫോണിൽ ബന്ധപ്പെട്ട് കെകെ രമയുടെ മൊഴിയെടുക്കാൻ നോക്കിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. 22 ന് പാനൂർ പൊലീസ് എംഎൽഎ ഓഫീസിൽ നേരിട്ടെത്തി. ട്രൗസർ മനോജ് എന്ന പ്രതിയുടെ സ്‌റ്റേഷൻ അതിർത്തിയിലുളള പൊലീസും മൊഴിയെടുക്കാൻ വേണ്ടി വിളിച്ചു. അഭ്യൂഹമാണെങ്കിൽ പിന്നെ എന്തിനാണ് കെകെ രമയുടെ മൊഴിയെടുക്കാൻ പൊലീസ് പോയതെന്ന് വിഡി സതീശൻ ചോദിച്ചു.

വിചാരണക്കോടതി ആദ്യം ശിക്ഷിച്ച മൂന്ന് പേരിൽ ഒരാളാണ് ട്രൗസർ മനോജ് എന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കെകെ രമ പറഞ്ഞു. കേസിൽ 11 ാം പ്രതിയാണ്. അന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഗൂഢാലോചനയിൽ കുഞ്ഞനന്തനൊപ്പം പങ്കെടുത്ത വ്യക്തിയാണെന്നും കെകെ രമ കൂട്ടിച്ചേർത്തു.

Tags: FEATUEREDടിപി കേസ് പ്രതികൾശിക്ഷാ ഇളവ്Pinarayi Vijayankerala governmentBAILkk remaTP caseVD Satheesan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies