പ്രഥമ ദേശീയ ബഹിരാകാശ ദിനം ആചരിക്കാൻ വിവിധ പരിപാടികളുമായി ഇസ്രോ. ‘ഭാരതീയ അന്തരീക്ഷ് ഹാക്കത്തോൺ’ എന്ന പേരിലാകും പരിരാടി സംഘടിപ്പിക്കുകയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
ബഹിരാകാശ ശാസ്ത്രം, ഇമേജ് പ്രോസസിംഗ്, എഐ/എംഎൽ തുടങ്ങിയ 12 മേഖലകളിലെ പ്രശ്‌നങ്ങളാകും ഹാക്കത്തോണിൽ ചർച്ച ചെയ്യുക. ബിരുദ/ബിരുദാനന്തര/പിഎച്ച്ഡി വിദ്യാർത്ഥികൾക്കാകും അവസരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നോ നാലോ കുട്ടികൾ ഉൾപ്പെടുന്ന സംഘത്തിന് വിവിധ മേഖലകളിലെ പ്രശ്നങ്ങളെ കുറിച്ച് പറയാനും നൂതന രീതിൽ പരിഹാരവും നിർദ്ദേശിക്കാം.
ആശയങ്ങളുടെയും പ്രശ്ന പരിഹാരിക്കാനായി സ്വീകരിക്കുന്ന മാർഗങ്ങളെയും അടിസ്ഥാനമാക്കി തുടക്കത്തിൽ 100 ടീമുകളെ തിരഞ്ഞെടുക്കും. പിന്നീട് 30 ടീമുകളെ ഓഗസ്റ്റ് 13, 14 തീയതികളിൽ ഹൈദരാബാദിലെ എൻആർഎസ്‌സിയിൽ നടക്കുന്ന 30 മണിക്കൂർ ഗ്രാൻഡ് ഫിനാലെയ്‌ക്കായി വിദഗ്ധ സമിതി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഹാക്കത്തോണിൽ നിന്നുള്ള നൂതന ആശയങ്ങൾ വിജയകരമായ ബിസിനസ്സ് മോഡലുകളായി മാറുമെന്നും എസ്. സോമനാഥ് പറഞ്ഞു.
സമൂഹത്തിനും രാജ്യത്തിനും പ്രയോജനകരമാകുന്ന ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകളിൽ പുതുമ കൊണ്ടുവരുന്നതിനുമാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നതെന്ന് ഇസ്രോ മോധാവി പറഞ്ഞു. ഇന്ത്യയൊട്ടാകെ വിപുലമായ പരിപാടികൾക്കാണ് പദ്ധതിയിടുന്നതെന്നുംവ അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതിന്റെ ഓർമയ്‌ക്കാണ് ഓഗസ്റ്റ് 23-നാണ് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പ്രഗ്യാൻ റോവറും വിക്രം ലാൻഡറും സോഫ്റ്റ് ലാൻഡ‍് ചെയ്തത് ഇന്ത്യയുടെ അഭിമാനം വാനോളം എത്തിച്ച സുദിനം ദോശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രിയാണ് ആഹ്വാനം ചെയ്തത്. ലാൻഡ് ചെയ്ത പ്രദേശത്തെ ശിവശക്തി പോയിന്റ് എന്ന് വിളിച്ചതും പ്രധാനമന്ത്രിയാണ്.















