ലോകം മുഴുവൻ നി​ഗൂഢ സി​ഗ്നൽ; തുടർച്ചയായി 9 ദിവസം; ​ഗവേഷകരെ ഉത്തരംമുട്ടിച്ച 'പ്രകമ്പനം'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകം മുഴുവൻ നി​ഗൂഢ സി​ഗ്നൽ; തുടർച്ചയായി 9 ദിവസം; ​ഗവേഷകരെ ഉത്തരംമുട്ടിച്ച ‘പ്രകമ്പനം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

2023, സെപ്റ്റംബർ.. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധമുള്ള പ്രകമ്പനമായിരുന്നു ഗവേഷകർ അന്ന് ​അടയാളപ്പെടുത്തിയത്. ലോകത്തെമ്പാടും ഇത് രേഖപ്പെടുത്തിയെന്നതാണ് അസാധാരണമായ മറ്റൊരു കാര്യം. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സീസ്മിക് ആക്ടിവിറ്റി (ഭൂചലനം, പ്രകമ്പനം) ആർട്ടിക് മുതൽ അന്റാർട്ടിക്ക വരെയുള്ള പ്രദേശങ്ങളിലുണ്ടായി. ലോകം മുഴുവൻ അനുഭവപ്പെട്ട ഈ ‘നി​ഗൂഡ സി​ഗ്നൽ’ സാധാരണ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളിൽ നിന്ന് ഏറെ വിഭിന്നമായിരുന്നു. വൈബ്രേഷന് സമാനമായുള്ള ‘ആ ചലനം’ രാവും പകലും ഒമ്പത് ദിവസത്തോളം തുടർന്നു.

ഇതെന്താണെന്ന് തിരിച്ചറിയാതെ ഗവേഷകർ ആശയക്കുഴപ്പത്തിലായി. ഈ നി​ഗൂഢ സി​ഗ്നലിനെ യുഎസ്ഒ വിഭാ​ഗത്തിൽ അവർ ഉൾപ്പെടുത്തി. തിരിച്ചറിയാൻ സാധിക്കാത്ത ഭൂചലനങ്ങളെയും പ്രകമ്പനങ്ങളെയുമാണ് യുഎസ്ഒ (unidentified seismic object) എന്ന് വിളിക്കുന്നത്. ​ഗവേഷണങ്ങൾക്കൊടുവിൽ പ്രകമ്പനത്തിന്റെ സ്രോതസ്സ് ശാസ്ത്രജ്ഞർ കണ്ടെത്തി. ​ഗ്രീൻലാൻഡിലെ ഉൾപ്രദേശമായ ഡിക്സൺ ജോർഡ് (Dickson Fjord) എന്ന സ്ഥലത്ത് സംഭവിച്ച ഭീമൻ ഉരുൾപ്പൊട്ടലായിരുന്നു പ്രകമ്പനത്തിന്റെ തുടക്കം.

10,000 ഒളിമ്പിക് സ്വിമ്മിം​ഗ് പൂളുകൾ നിറയ്‌ക്കാൻ പാകത്തിലുള്ള കല്ലും ഐസും ആ പ്രദേശത്തേക്ക് കുത്തിയൊലിച്ച് വന്നിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ലണ്ടനിലെ ബി​ഗ് ബെൻ എന്ന സ്ഥലത്ത് 200 മീറ്റർ പൊക്കത്തിലുള്ള മെ​ഗാ സുനാമി രണ്ടുപ്രാവശ്യം റിപ്പോർട്ട് ചെയ്തു. ആ​ഗോളതാപനം കാരണം ഹിമാനി ഉരുകാൻ തുടങ്ങിയതാണ് ഡിക്സൺ ജോർഡിൽ വൻ ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. കൂടാതെ ഉരുൾപൊട്ടലിന്റെ ഫലമായി ഡിക്സൺ ജോർഡിലെ തീരമേഖലയിൽ സ്റ്റാൻഡിം​ഗ് വേവ്സ് അഥവാ സീഷെകൾ രൂപപ്പെട്ടതാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രകമ്പനത്തിന് കാരണമായതെന്നും ​ഗവേഷകർ തിരിച്ചറിഞ്ഞു.

​ആ​ഗോളതാപനം വിവിധ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ക്രയോസ്ഫിയർ, ഹൈഡ്രോസ്ഫിയർ, ലിതോസ്ഫിയർ എന്നിങ്ങനെ വിവിധ ഭൗമ മണ്ഡലങ്ങൾക്കിടയിൽ ആഘാതങ്ങളുണ്ടാകുന്നതിനും വെള്ളത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്കിനും ആ​ഗോളതാപനം ഇടയാക്കുമെന്ന് ജേർണൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഏതാനും ​ദശാബ്ദങ്ങളായി ആ​ഗോളതാപനം കാരണം വലിയ പ്രത്യാഘാതങ്ങളാണ് ഭൂമിയിലുണ്ടാകുന്നത്. ഭീമൻ ഹിമാനികൾ ഉരുകിയൊലിച്ച് കട്ടികുറഞ്ഞതായാണ് റിപ്പോർട്ട്. ഹിമാനികൾ അലിഞ്ഞ് ഒടുവിൽ തകർന്നുവീണാൽ ഭൂമിയിൽ പലയിടത്തും പ്രകമ്പനങ്ങളുണ്ടാകും. ​കാലാവസ്ഥാ വ്യതിയാനം അധികരിക്കുന്നത് ഭൂമിയിലെമ്പാടും പലവിധത്തിലുള്ള സീസ്മിക് വേവ്സ് ഉണ്ടാകുന്നതിനും കാരണമാകും. ആ​ഗോളതാപനം രൂക്ഷമായാൽ ലോകത്ത് പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുമെന്നും അപ്രതീക്ഷിതമായ വിപത്തുകൾ റിപ്പോർട്ട് ചെയ്യുമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Tags: seismic activityEarthquakeTsunamiGlobal Warmingmysterious signal
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies