അമരാവതി ; മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന വിവാദത്തിൽ പ്രതികരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ മുഖ്യ പുരോഹിതനായിരുന്ന രമണ ദീക്ഷിതലു .
‘ തിരുമല തിരുപ്പതി ക്ഷേത്രം വൈകുണ്ഠമാണെന്നാണ് വിശ്വാസം. . ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും ഏഴു കുന്നുകളുടെ ഈ ക്ഷേത്രം സന്ദർശിക്കണം. തിരുമല സാധാരണ ഭക്തർ മാത്രമല്ല.. പണ്ടത്തെ രാജാക്കന്മാർ മുതൽ ഇന്നത്തെ ഭരണാധികാരികൾ വരെ എത്തി പ്രാർത്ഥിക്കുന്നു . ക്ഷേത്രത്തിൽ ഇപ്പോൾ സംഭവിച്ചത് പൂജാരി എന്ന നിലയിലും ഭക്തൻ എന്ന നിലയിലും ഏറെ ദുഖമുണ്ടാക്കിയെന്നും ‘ – അദ്ദേഹം പറഞ്ഞു.
മുഖ്യപുരോഹിതനും ആഗമ ഉപദേശകനും എന്ന നിലയിൽ സ്വാമിക്ക് അസൗകര്യം ഉണ്ടാകാതെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. പ്രസാദം പഴയതുപോലെയല്ലെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസാദത്തിന്റെ കാര്യത്തില് ഭക്തരുടെ ആരോപണങ്ങളെക്കുറിച്ച് ടി.ടി.ഡി.ക്ക് പലതവണ പരാതി നല് കിയിട്ടും ആരും ശ്രദ്ധിച്ചില്ല. അഞ്ച് വർഷമായി ഈ മഹാപാതകം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















