തിരുമല ; തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശുദ്ധീകരണ ശാന്തി ഹോമം . പഞ്ചഗവ്യ പ്രോക്ഷണം എന്നറിയപ്പെടുന്ന നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ശുദ്ധീകരണ ചടങ്ങാണിത് . ഭൂലോക വൈകുണ്ഡമെന്ന് അറിയപ്പെടുന്ന തിരുപ്പതിയിലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദമുയർന്നതിന് പിന്നാലെയാണിത് . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന മഹാപാപങ്ങളെ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കാനും പൂർവ്വസ്ഥിതിയിലാക്കാനുമാണ് ഈ ആചാരമെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.
ശുദ്ധീകരണ ചടങ്ങ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. മൂന്ന് യാഗ അഗ്നികുണ്ഡങ്ങൾ ഇതിനായി ഒരുക്കിയിരുന്നു . അവിടെ പാപപരിഹാര കർമ്മങ്ങൾ പരമ്പരാഗത ഹിന്ദു ശാസ്ത്രങ്ങൾക്ക് അനുസൃതമായാണ് നടന്നത്. നടത്തപ്പെട്ടു. മൂന്ന് ആഗമ ശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ എട്ട് ക്ഷേത്ര പൂജാരിമാർ പുലർച്ചെ 5:40 ന് ശാന്തി ഹോമം ആരംഭിച്ചു.
ഇതോടൊപ്പം, സ്ഥലം ശുദ്ധീകരിക്കുന്നതിനും ക്ഷേത്രത്തിന്റെ പവിത്രത ഉറപ്പുവരുത്തുന്നതിനും വാസ്തു ഹോമവും നടത്തി. ക്ഷേത്രത്തിലെ പവിത്രമായ പ്രസാദം തയ്യാറാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പാത്രങ്ങളുടെയും യന്ത്രങ്ങളുടെയും ആചാരപരമായ സ്ഥലങ്ങളുടെയും ശുദ്ധീകരണം ഇതിൽ ഉൾപ്പെടുന്നു. വെങ്കിടേശ്വര സ്വാമിയിൽ നിന്ന് ദൈവിക പാപമോചനം തേടുന്നതിനായാണ് ഈ ചടങ്ങുകൾ.















