തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ (എൻഎസ്എം) എന്ന പദ്ധതിക്ക് കീഴിലാണ് PARAM രുദ്ര സൂപ്പർ കമ്പ്യൂട്ടേഴ്സ് എന്ന പേരിൽ സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിക്കുക. 130 കോടി രൂപ ചെലവിലാണ് ഇത് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
പൂനെ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലാകും ഇവ വിന്യസിക്കുക. പൂനെയിലെ ജയൻ്റ് മീറ്റർ റേഡിയോ ടെലിസ്‌കോപ്പ് (GMRT) ഫാസ്റ്റ് റേഡിയോ ബർസ്റ്റുകളും (FRBs) മറ്റ് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളും പര്യവേക്ഷണം ചെയ്യാൻ സൂപ്പർ കമ്പ്യൂട്ടർ സഹായിക്കും. ഡൽഹിയിലെ ഇൻ്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെൻ്റർ (ഐയുഎസി) മെറ്റീരിയൽ സയൻസ്, ആറ്റോമിക് ഫിസിക്സ് തുടങ്ങിയ മേഖലകളിൽ ഗവേഷണം മെച്ചപ്പെടുത്തും. കൊൽക്കത്തയിലെ എസ്എൻ ബോസ് സെൻ്ററിൽ ഫിസിക്സ്, കോസ്മോളജി, എർത്ത് സയൻസസ് തുടങ്ങിയ മേഖലകളിൽ നൂതന ഗവേഷണത്തിന് നേതൃത്വം നൽകും.
ജ്യോതിശാസ്ത്രം, ആസ്ട്രോ ഫിസിക്സ് തുടങ്ങിയ മേഖലയിലെ ഗവേഷണത്തിനും പഠനത്തിനും ഇവ ഉപയോഗിക്കും. അത്യാധുനിക ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന പരം രുദ്രയുടെ ഘടകങ്ങളെല്ലാം ഇന്ത്യയിൽ നിർമിച്ചവയാണ്. ഭാരതത്തിന്റെ സാങ്കേതിക പുരോഗതിയുടെ ഉദാഹരണമാണ് പരം രുദ്ര.
കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ മോഡലിംഗ്, മയക്കുമരുന്ന് കണ്ടെത്തൽ, മെറ്റീരിയൽ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനും പരം രുദ്ര ഉപയോഗിക്കും. വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നുന്നതിനായി ഗവേഷകരെ സഹായിക്കുന്നതിൽ നിർണായകമാകും.















