വിവാദ ഇസ്ലാം മതപ്രഭാഷകൻ സാക്കിർ നായിക്കും മകൻ ഷെയ്ഖ് ഫാരിഖും അടുത്ത മാസം പാകിസ്താൻ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. പാക് സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഇരുവരും പോകുന്നത്. ഇതിന് മുന്നോടിയായി പാക് യൂട്യൂബർ നാദിർ അലിക്ക് നൽകിയ അഭിമുഖം വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിൽ മലേഷ്യയിലാണ് സാക്കീറും മകനും താമസിക്കുന്നത്. അടുത്തിടെ കേന്ദ്രസർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ എതിർക്കണമെന്ന് സാക്കിർ നായിക് ഇന്ത്യയിലെ മുസ്ലീം സമൂഹത്തോട് ആഹ്വാനം ചെയ്തതിരുന്നു.
പിതാവ് സാക്കിർ നായിക് നൂറുകണക്കിന് ആളെ മതം മാറ്റിയിട്ടുണ്ട്. എന്നാൽ താൻ വളരെ കുറച്ച് പേരെ മാത്രമാണ് മതം മാറ്റിയത്. കൂടാതെ ഞങ്ങളുടെ പീസ് ടിവി വഴി ആയിരങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു. എന്നാൽ ഈ ആളുകളുടെ കൃത്യമായ കണക്കുകൾ എന്റെ കൈയ്യിൽ ഇല്ല. പുരുഷൻ മാരെക്കാൾ സ്ത്രീകളാണ് ഇസ്ലാമതം സ്വീകരിക്കാൻ മുന്നോട്ട് വരുന്നത്. ഇസ്‌ലാമിൽ സ്ത്രീകൾക്ക് വലിയ ബഹുമാനം ലഭിക്കുന്നത്.
പാശ്ചാത്യ സംസ്കാരം സ്ത്രീകളെ അടിച്ചമർത്തുകയാണ്. ഇതിനാലാണ് പെണ്ണുങ്ങൾ ഇസ്ലാമിലേക്ക് തിരിയുന്നത്. അമേരിക്കയിലെ 9/11 ആക്രമണത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്ലാം സ്വീകരിച്ചവരിൽ മൂന്നിൽ രണ്ടും സ്ത്രീകളാണെന്നതാണും ഫാരിസ് പറയുന്നു.
ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഞങ്ങൾ മലേഷ്യയിൽ സംതൃപ്തരാണ്. ഇതൊരു മുസ്ലീം രാജ്യമാണ്. ഇസ്ലാം രാജ്യത്തിന്റെ മതമാണ്. നമ്മൾ താമസിക്കുന്നിടത്ത് 95% ആളുകളും മുസ്ലീങ്ങളാണ്. അതിനാൽ തികച്ചും ഇസ്ലാമികായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്നും ഇയാൾ പറയുന്നു. പീസ് ടീവി ഇസ്‌ലാമിന്റെ സേവനത്തിന് വേണ്ടിയുള്ളതാണെന്നും ഇയാൾ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സാക്കീർ മാലിക്. 2016ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സ്‌ഫോടനത്തിന് പിന്നാലെയാണ് സാക്കീർ നായിക് ശ്രദ്ധിക്കപ്പെട്ടത്. സാക്കീറിന്റെ വീഡിയോ കണ്ടാണ് സ്ഫോടനം നടത്തിയതെന്ന് അക്രമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാക്കീർ ഇന്ത്യ വിട്ടത്. 2006 ലാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന പീസ് ടിവി സാക്കിർ നായിക് തുടങ്ങിയത്.















